മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ റഷ്യന്‍ പാര്‍ലമെൻറ് സംഘത്തെ സ്വീകരിച്ചു ചര്‍ച്ച നടത്തി. യഫ്ഗീനി പ്രിമ ാകോവിെൻറ നേതൃത്വത്തില്‍ ബഹ്റൈന്‍ സന്ദര്‍ശിക്കുന്ന സംഘത്തിനാണ് കഴിഞ്ഞ ദിവസം സാഫിരിയ്യ പാലസില്‍ ഹമദ് രാജാവ് സ്വീകരണം നല്‍കിയത്. റഷ്യന്‍ പ്രസിഡൻറ് വ്ലാദ്മിര്‍ പുടിെൻറ അഭിവാദ്യങ്ങള്‍ സംഘം ഹമദ് രാജാവിന് കൈമാറുകയും പുരോഗതിയും വികസനവും കൈവരിച്ച് മുന്നോട്ട് പോകാന്‍ ബഹ്റൈന്‍ സാധ്യമാവട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. വ്ലാദ്മിര്‍ പുടിനുള്ള ഹമദ് രാജാവിെൻറ പ്രത്യഭിവാദ്യം കൈമാറാന്‍ സംഘത്തലവനെ ചുമതലപ്പെടുത്തുകയും ചെയ്തു. ബഹ്റൈനും റഷ്യയും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട രീതിയിലാണെന്ന് ചര്‍ച്ചയില്‍ വിലയിരുത്തപ്പെട്ടു. പാര്‍ലമെൻററി മേഖലയില്‍ ബഹ്റൈനുമായി കൂടുതല്‍ സഹകരിക്കുന്നതിെൻറ സാധ്യതകള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.
പാര്‍ലമെൻററി ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന് സഹകരിക്കാന്‍ സന്നദ്ധമാണെന്ന് സംഘം അറിയിച്ചു. പരസ്പര സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം കരുത്താര്‍ജിക്കുന്നതിന് ഇടയാക്കുമെന്ന് ഹമദ് രാജാവ് ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തില്‍ സ്വന്തമായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയമായ റഷ്യയുമായി വിവിധ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതില്‍ ബഹ്റൈന്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടിക്കാഴ്ചയില്‍ പാര്‍ലമെൻറ് അധ്യക്ഷ ഫൗസിയ ബിന്ത് അബ്ദുല്ല സൈനല്‍ സന്നിഹിതയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.