മനാമ: ബഹ്‌റൈന്‍ രാജാവിെൻറ ചാരിറ്റി-യുവജനകാര്യ പ്രതിനിധിയും സ്‌പോര്‍ട്‌സ് യുവജനകാര്യ സുപ്രിം കൗണ്‍സില്‍ ചെയര്‍മാനും ബി.ഒ.സി പ്രസിഡൻറുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ ‘സ്വർണ്ണം മാത്രം’ എന്ന ആഹ്വാനം യാഥാർഥ്യമാക്കാൻ ഏറ്റവും ഉൗർജിതമായ പ്രവർത്തനം വേണമെന്ന് ബി.ഒ.സി ജനറൽ സെക്രട്ടറിയുമായ അബ്ദുറഹ്മാന് അശ്കര്‍ പറഞ്ഞു. ‘സ്വര്‍ണം മാത്രം’ എന്ന പ്രഖ്യാപനം സഫലമാക്കാന്‍ ബഹ്‌റൈന്‍ ഒളിംപിക് കമ്മിറ്റിയും ദേശീയ കായിക ഫെഡറേഷനുകളും സംയുക്തമായി പ്രവര്‍ത്തനം നടത്തണം.
വിവിധ കായിക രംഗങ്ങളില്‍ മത്സരിക്കുന്ന താരങ്ങള്‍ സ്വർണ്ണമെഡൽ ലക്ഷ്യം വെച്ച് മുന്നേറണമെന്ന് ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞിരുന്നു. കൂടുതല്‍ സ്വര്‍ണ മെഡലുകള്‍ക്കും റെക്കോഡുകള്‍ വേണ്ടി കഠിനാധ്വാനം ഉണ്ടാകണം. ബഹ്റൈനെ സ്പോർട്സ് രംഗത്ത് ലോകം ആദരിക്കുന്ന തരത്തിലുള്ള വിജയങ്ങൾ ഉണ്ടാകണമെന്നും യുവജനങ്ങളിലും ചാംപ്യന്മാരിലും വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നമുക്കു വേദികളില്‍ നിന്നു വേദികളിലേക്കു പോയി സ്വര്‍ണം കുഴിച്ചെടുക്കാം എന്ന പ്രഖ്യാപനമാണ് ശൈഖ് നാസര്‍ നടത്തിയത്. സീഫിലെ ഒളിംപിക് കമ്മിറ്റി ഓഫിസ് പരിസരത്ത് കായിക ഫെഡറേഷന്‍ പ്രതിനിധികളുടെ യോഗത്തിലാണ് ബഹ്‌റൈന്‍ ഒളിംപിക് കമ്മിറ്റി ജനറല്‍ സെക്രട്ടറി അശ്കര്‍ , ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ പ്രഖ്യാപനത്തെ കുറിച്ച് ഒാർമ്മപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.