മനാമ: ബഹ്റൈൻ അന്താരാഷ്ട്ര ഗാർഡൻഷോ ഫെബ്രുവരി 22 മുതൽ ആരംഭിക്കുമെന്ന് നാഷണൽ ഇൻഷ്യറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്പ്മെൻറ് (എൻ.െഎ.എ.ഡി) ജനറൽ സെക്രട്ടറി ശൈഖ മറാം ബിൻറ് ഇൗസ ആൽ ഖലീഫ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടക്കുന്ന ഗാർഡൻഷോ രാജ്യത്തിെൻറ കാർഷിക സംസ്ക്കാരത്തെ പരിപോഷിപ്പിക്കുന്നതിനുള്ള അടയാളപ്പെടുത്തലായിരിക്കുമെന്നും അവർ പറഞ്ഞു.
ബഹ്റൈൻ ഇൻറർനാഷണൽ എക്സിബിഷൻ ആൻറ് കൺവൻഷൻ സെൻററിൽ നടക്കുന്ന മേളയുടെ ഒൗദ്യോഗികമായ ഉത്ഘാടനം ഫെബ്രുവരി 21 ന് നടക്കും. , ഗാർഡൻഷോയുടെ തുടർച്ചയായ പ്രദർശനം, വിപുലമായ കാർഷിക സേവനങ്ങളുടെയും സാേങ്കതിക വിദ്യകളുടെയും പ്രധാനകേന്ദ്രം എന്നനിലക്ക് രാജ്യത്തെ സുസ്ഥിരമായ കാർഷിക മേഖലക്കും വികസനത്തിനും സഹായകമാകുമെന്നും ശൈഖ മറാം വ്യക്തമാക്കി. വിദേശ, പ്രാദേശിക കമ്പനികളുടെ നൂതനവും വിവിധതലത്തിലുള്ള ഉത്പ്പന്നങ്ങളുടെ വിശാലമായ ലോകം പ്രദർശനത്തെ ശ്രദ്ധേയമാക്കും.
ഇൗ വർഷം ഗാർഡൻഷോ മുന്നോട്ട് വക്കുന്നത് മികച്ച കാർഷിക സേവനങ്ങൾ, നിലവാരം, സുരക്ഷിതം, ഭക്ഷ്യസുരക്ഷ, അന്താരാഷ്ട്ര നിലവാരമുള്ള കാർഷിക ജീവനക്കാർ തുടങ്ങിയ ഘടകങ്ങളാണ്. ഭക്ഷ്യസുരക്ഷയും മാനവാരോഗ്യവും എന്നതാണ് ഇൗ വർഷത്തെ പ്രമേയം. പവലിയനെ വിപണനം, ബോധവത്ക്കരണം എന്നീ മേഖലകളായി തിരിച്ചാണ് പ്രദർശനം നടക്കുകയെന്നും ശൈഖ മറാം ബിൻറ് ഇൗസ ആൽ ഖലീഫ പറഞ്ഞു. അഗ്രികൾച്ചർ, മറൈൻ റിസോഴ്സ് അതോറിറ്റികളുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷയും നിലവാര നിർണ്ണയ യൂണിറ്റുകളും പ്രദർശന നഗരിയിൽ പ്രവർത്തിക്കും. വാർത്താസമ്മേളനത്തിൽ ബഹ്റൈൻ ഗാർഡൻ ക്ലബ് ഇഞ്ചിനീയർ സഹ്റ അബ്ദുൽ മാലിക്കും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.