മനാമ: ബഹ്റൈെൻറ പൗരാണിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കൂടുതൽ തെളിവുകൾ കണ്ടെത്തി. ഫ്രഞ്ച് പുരാവസ്തു ഗവേഷക സംഘം അബുസൈബയിൽ നടത്തിയ ഉത്ഖനനത്തിലാണ് ശേഷിപ്പുകൾ കണ്ടെടുത്തത്. ബഹ്റൈൻ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് അതോറിറ്റി ഇതുസംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടു.
ഖലത് അൽ ബഹ്റൈനിൽ വർഷങ്ങൾ നീണ്ട അന്വേഷണത്തിനുശേഷമാണ് ഫ്രഞ്ച് സംഘം ടൈേലാസ് കാലഘട്ടത്തിലെ (ബി.സി 200-എ.ഡി 300) ശവകുടീരങ്ങൾക്കായുള്ള അന്വേഷണം ആരംഭിച്ചത്. ഉത്ഖനനത്തിന് തിരഞ്ഞെടുത്ത സ്ഥലം ടൈലോസ് ശ്മശാനമായിരുന്നുവെന്ന് വ്യക്തമായതായി അതോറിറ്റി പറഞ്ഞു. നഗര വികസനത്തിെൻറ ഫലമായി ഇൗ ചരിത്ര സ്മാരകം ഇല്ലാതായേക്കുമെന്ന അവസ്ഥയിലാണ്. മനാമയിൽനിന്ന് എട്ട് കിലോമീറ്റർ പടിഞ്ഞാറായും ബുദൈയ്യ സ്ട്രീറ്റിൽ ജനൂസാൻ റൗണ്ട് എബൗട്ടിൽനിന്ന് 500 മീറ്റർ തെക്ക് മാറിയുമാണ് ഇൗ പ്രദേശമുള്ളത്. 70 മീറ്റർ വ്യാസവും നാല് മീറ്ററിനും അഞ്ച് മീറ്ററിനും ഇടയിൽ ഉയരവുമുള്ള ഒരു കുന്നാണ് ഇത്.
ബഹ്റൈനി സംഘത്തിെൻറ നേതൃത്വത്തിൽ 1983ൽ ചെറിയൊരു കാലയളവിൽ ഇൗ സ്ഥലത്ത് ഉദ്ഖനനം നടത്തിയിരുന്നു. 35ഒാളം കുഴിമാടങ്ങളും മൺപാത്രങ്ങളും ചില്ല് പാത്രങ്ങളും ആഭരണങ്ങളും സ്മാരകശിലകളും അന്ന് കണ്ടെത്തിയിരുന്നു. ഇവ ബഹ്റൈൻ നാഷനൽ മ്യൂസിയത്തിലെ ടൈലോസ് ഹാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
2017ലാണ് ഡോ. പിയറി ലൊംബാർഡിെൻറ നേതൃത്വത്തിലുള്ള ഫ്രഞ്ച് സംഘം അബുസൈബയിൽ ഉത്ഖനനം ആരംഭിച്ചത്. അഞ്ച് ഘട്ടങ്ങളിലായി നടന്ന തിരച്ചിലിൽ 70ഒാളം കല്ലറകളും മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിനുള്ള മൂന്ന് മൺഭരണികളും ഇവിടെനിന്ന് കണ്ടെത്തി. ഇതിൽ 40ഒാളം കല്ലറകൾ പൂർണമായി പഠന വിധേയമാക്കി.
രണ്ട് കുട്ടികളുടെയും 50ന് മുകളിൽ പ്രായമുള്ള സ്ത്രീയുടെയും 17നും 23നും ഇടയിൽ പ്രായമുള്ള യുവതിയുടെയും അസ്ഥികൂടങ്ങളും മൃതദേഹങ്ങളോടൊപ്പം അടക്കം ചെയ്ത വിവിധ ആഭരണങ്ങളും പാത്രങ്ങളും സ്പൂണുകളും കണ്ടെത്തിയ അവേശഷിപ്പുകളിൽപെടും. ഇപ്പോൾ നടക്കുന്ന ഉത്ഖനനം ഏപ്രിൽ 15 വരെ നീളും. കോവിഡ് പശ്ചാത്തലത്തിൽ നാല് പേരുടെ ചെറിയ സംഘമാണ് പഠനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.