ജപ്പാന് അംബാസഡര്‍ക്ക് വിദേശകാര്യ മന്ത്രാലയം നൽകിയ യാത്രയയപ്പ്
മനാമ: ബഹ്റൈനിലെ സേവനം അവസാനിപ്പിച്ച് മടങ്ങുന്ന ജപ്പാന് അംബാസഡര്‍ ഹിഡികി ഇറ്റോക്ക് വിദേശകാര്യ മന്ത്രാലയം യാത്രയയപ്പ് നല്കി. മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ബഹ്റൈനും ജപ്പാനും തമ്മിലുള്ള ബന്ധം ശക്തമാക്കാനും വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാനും അംബാസഡര്‍ നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ചു. ജപ്പാനുമായി ആഴത്തിലുള്ള ബന്ധമാണ് ബഹ്റൈനുള്ളതെന്നും ഭാവിയില്‍ അത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
ഏല്പിക്കപ്പെട്ട ദൗത്യം നിര്‍വഹിക്കുന്നതിന് വിദേശകാര്യ മന്ത്രാലയമടക്കമുള്ള വിവിധ മന്ത്രാലയങ്ങളും അതോറിറ്റികളും നല്കിയ സഹായ സഹകരണങ്ങള്‍ക്ക് അംബാസഡര്‍ പ്രത്യേകം നന്ദി അറിയിച്ചു. ബഹ്റൈനിലെ സേവനകാലം മറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ബഹ്റൈനിലെ ഒമാന്‍ അംബാസഡര്‍ അബ്ദുല്ല ബിന്‍ റാഷിദ് ബിന്‍ അലി അല്‍ മദീലവി, വിദേശകാര്യ സഹമന്ത്രി അബ്ദുല്ല ബിന്‍ ഫൈസല്‍ ബിന്‍ ജബ്ര് അദ്ദൂസരി, അണ്ടര്‍ സെക്രട്ടറി ശൈഖ റന ബിന്ത് ഈസ ബിന്‍ ദുഐജ് ആല് ഖലീഫ, ആഫോ ഏഷ്യന്‍ ഡയറക്ടറേറ്റ് മേധാവി മുന അബ്ബാദ് മഹ്മൂദ് രിദ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.