മനാമ: കോവിഡ് മഹാമാരി പ്രവാസികളുടെ ജീവിതം തച്ചുടച്ച രണ്ടാം വർഷത്തിെൻറ മധ്യത്തിലാണ് രണ്ടാം പിണറായി സർക്കാറിെൻറ കന്നി ബജറ്റ് അവതരിപ്പിച്ചത്. ഏറെ പ്രതീക്ഷകളോടെയാണ് എല്ലാ പ്രവാസികളും ബജറ്റിനെ കാത്തിരുന്നത്. എന്നാൽ, പ്രവാസികൾക്ക് കാര്യമായ വാഗ്ദാനങ്ങൾ നൽകുന്നതിൽ ബജറ്റ് പരാജയപ്പെട്ടതായി വിമർശനം ഉയർന്നുകഴിഞ്ഞു. അതേസമയം, തിരിച്ചെത്തിയ പ്രവാസികൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾക്കുള്ള വായ്പാ പദ്ധതി ആശ്വാസകരമാണെന്ന വാദവും ഉയരുന്നുണ്ട്.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിെൻറ 54ാം പേജിൽ പ്രവാസികൾക്കായി രണ്ട് പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാനും അവർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുമുള്ള 'നോർക്ക സെൽഫ് എംേപ്ലായ്മെൻറ് സ്കീമാണ് ഇതിൽ പ്രധാനം. ഈ പദ്ധതി പ്രകാരം വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് കുറഞ്ഞ പലിശക്ക് 1000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. പലിശ ഇളവ് നൽകുന്നതിന് 25 കോടിയും അനുവദിച്ചു. പ്രവാസി ക്ഷേമ പദ്ധതിക്കായുള്ള ബജറ്റ് വിഹിതം 170 കോടിയായി ഉയർത്തിയതാണ് രണ്ടാമത്തെ പ്രഖ്യാപനം.
കോവിഡ് മഹാമാരി പ്രവാസികൾക്കിടയിൽ സൃഷ്ടിച്ച ആഘാതത്തിെൻറ ആഴം ബജറ്റ് വ്യക്തമാക്കുന്നു. പ്രവാസികളിൽ 14.33 ലക്ഷം പേരും തിരികെയെത്തിയെന്ന ഞെട്ടിക്കുന്ന കണക്കാണ് സർക്കാർ അവതരിപ്പിക്കുന്നത്. ഇതിൽ ഏറെ പേർക്കും തൊഴിൽ നഷ്ടമായ അവസ്ഥയാണ്.
കേരളത്തിലെ 35 ലക്ഷത്തോളം ജനങ്ങൾ വിവിധ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തിരുന്നു എന്നാണ് അനൗദ്യോഗിക കണക്ക്. ഇതിൽ 14 ലക്ഷം പേർ മടങ്ങിയെത്തിയെന്ന് സർക്കാർ തന്നെ പറയുേമ്പാൾ പ്രതിസന്ധിയുടെ ആഴം എത്രയാണെന്ന് മനസ്സിലാക്കാം. ഇവരിൽ ഒരു ശതമാനത്തിനു പോലും പുനരധിവാസം ലഭിച്ചിട്ടില്ലെന്നതാണ് സത്യം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയൊരു മടങ്ങിവരവ് ഉണ്ടായത്. വ്യക്തിപരമായി മാത്രമല്ല, നാടിെൻറ സമ്പദ് വ്യവസ്ഥയെ തന്നെ തകിടം മറിക്കുന്നതാണ് പ്രവാസികളുടെ ഒഴുക്ക്. വർഷാവർഷം ലക്ഷക്കണക്കിന് രൂപ കേരളത്തിലേക്കെത്തിച്ചിരുന്നവരാണ് ഇപ്പോൾ തൊഴിലില്ലാതെ വീട്ടിലിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്ത് ഇവരുടെ തൊഴിൽ വൈദഗ്ധ്യം ഉപയോഗപ്രദമാക്കുന്ന രീതിയിലുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും നടപ്പായിട്ടില്ല.
നാട്ടിലെത്തിയ പ്രവാസികൾ ചെറിയ ശമ്പളത്തിനാണെങ്കിലും ഗൾഫിലേക്ക് തന്നെ മടങ്ങാൻ തുനിയുന്നതിെൻറ കാരണവും ഈ അവഗണനയാണ്.
ബജറ്റിലെ പൊടിക്കൈകൾ കൊണ്ടു മറികടക്കാവുന്നതല്ല കേരളത്തിലെ പ്രവാസി പ്രതിസന്ധിയെന്ന് കണക്കുകൾ പറയുന്നു. കേരളത്തിെൻറ ജി.ഡി.പിയുടെ 20 ശതമാനവും എത്തിയിരുന്നത് പ്രവാസലോകത്തു നിന്നാണ്.
റിസർവ് ബാങ്കിെൻറ 2018ലെ കണക്ക് പ്രകാരം ഇന്ത്യയിലെത്തുന്ന മൊത്തം പ്രവാസി പണത്തിെൻറ 19 ശതമാനവും എത്തുന്നത് കേരളത്തിലേക്കാണ്. മഹാരാഷ്ട്ര (16.7 ശതമാനം), കർണാടക (15), തമിഴ്നാട് (എട്ട്) എന്നീ വലിയ സംസ്ഥാനങ്ങൾ പോലും കേരളത്തിന് പിന്നിലാണ്. ലക്ഷം കോടി രൂപയാണ് കേരളത്തിലെ ബാങ്കുകളിൽ പ്രവാസികൾ നിക്ഷേപിച്ചിരിക്കുന്നത്.
ഇത് വലിയ തോതിൽ പിൻവലിക്കപ്പെടുന്ന സാഹചര്യമുണ്ടായേക്കും. ഇതൊഴിവാക്കണമെങ്കിൽ വൻകിട പ്രവാസി പുനരധിവാസ പാക്കേജുകൾ നടപ്പാക്കേണ്ടി വരും.
സെൻറർ ഫോർ െഡവലപ്മെൻറ് സ്റ്റഡീസിെൻറ മൈഗ്രേഷൻ മോണിറ്ററിങ് പഠന പ്രകാരം 1991ൽ പ്രവാസികൾ നാട്ടിലേക്കയച്ചത് 3025 കോടി രൂപയാണ്. 2008ൽ എത്തിയപ്പോൾ ഇത് 43,288 കോടിയായി. 2021 എത്തുേമ്പാൾ ഇത് ഇരട്ടിയിലേറെ വർധിച്ചിട്ടുണ്ട്.
മനാമ: പ്രവാസികളെ അകറ്റിനിർത്തിയ ബജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഇടതുപക്ഷ സർക്കാറിെൻറ അവസാന ബജറ്റിലെ കാര്യങ്ങൾ നടപ്പാക്കുമെന്നാണ് ധനമന്ത്രി പറഞ്ഞത്. എന്നാൽ, കഴിഞ്ഞ ബജറ്റിലും ഇപ്രാവശ്യത്തെ ബജറ്റിലും പ്രവാസികൾക്ക് ഒരു ക്ഷേമപദ്ധതികളും പ്രഖ്യാപിച്ചിട്ടില്ലെന്ന് സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ പറഞ്ഞു.
കോവിഡ് പ്രതിസന്ധി കാരണം 14 ലക്ഷത്തിലധികം പ്രവാസികളാണ് മടങ്ങിവന്നതെന്ന് മന്ത്രി പോലും സമ്മതിച്ച കാര്യമാണ്. ഇത്രത്തോളം വരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കണമെങ്കിൽ 10,000 കോടി രൂപയുടെ പാക്കേജ് എങ്കിലും വേണം. എന്നിരിക്കെ, വിവിധ ഫിനാൻസ് സ്ഥാപനങ്ങളെ ഉൾപ്പെടുത്തി 1000 കോടിയുടെ വായ്പ സഹായം മാത്രമാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്നും ഇത് പ്രവാസി സമൂഹത്തെ കൂടുതൽ കടക്കെണിയിലേക്ക് എത്തിക്കുമെന്നും നേതാക്കൾ പറഞ്ഞു.
വിവിധ ധനകാര്യ സ്ഥാപനങ്ങളെ ഉൾക്കൊള്ളിച്ച് വായ്പ സൗകര്യം ഒരുക്കുന്നതിന് പകരം സംസ്ഥാനത്തിന് കീഴിൽ നേരിട്ടുള്ള സബ്സിഡി ധനസഹായ പാക്കേജുകളായിരുന്നു വേണ്ടത്. കോവിഡിെൻറ പശ്ചാത്തലത്തിൽ പ്രവാസി അനുകൂല നടപടികൾ കൈക്കൊള്ളാൻ സംസ്ഥാന സർക്കാർ തയാറാവണമെന്നും നേതാക്കൾ പറഞ്ഞു.
മനാമ: മഹാമാരിക്കാലത്ത് ആരോഗ്യമേഖലയെ സംരക്ഷിച്ചും പ്രതിസന്ധികളെ അതിജീവിച്ചും നാടിന് മുന്നോട്ടുപോകാൻ സഹായകരമാകുന്ന തരത്തിലുള്ള ബജറ്റാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് ബഹ്റൈൻ പ്രതിഭ.
കോവിഡ് രണ്ടാം തരംഗത്തിെൻറ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുന്ന ആരോഗ്യ, സാമൂഹിക, സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ 20,000 കോടി രൂപയുടെ പാക്കേജും ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2800 കോടി രൂപയും സൗജന്യ വാക്സിന് നല്‍കുന്നതിനായി 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 500 കോടി രൂപയും മാറ്റിവെച്ചതിലൂടെ നാടിനോടുള്ള പ്രതിബദ്ധതയാണ് കാണാൻ സാധിക്കുന്നത്.അതോടൊപ്പം ആരോഗ്യ സ്ഥാപനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ഉതകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്.
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങൾക്കും കാര്‍ഷിക-വ്യവസായിക-സേവന മേഖലകളിലും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത സംരംഭങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും വാണിജ്യ ആവശ്യങ്ങള്‍ക്കും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നത് കൂടുതൽ വികസനത്തിന് വഴിയൊരുക്കും.
നോര്‍ക്ക സെല്‍ഫ് എംപ്ലോയ്മെൻറ് സ്കീമും വായ്പ പലിശ ഇളവും കോവിഡ് പ്രതിസന്ധിക്കിടയിൽ നാട്ടിൽ നിൽക്കേണ്ടിവന്ന പ്രവാസികൾക്ക് ആശ്വാസവും ഉപകാരപ്രദവുമാണെന്ന് ബഹ്റൈൻ പ്രതിഭ സെക്രട്ടറി എൻ.വി. ലിവിൻ കുമാറും പ്രസിഡൻറ് കെ.എം. സതീഷും പ്രസ്താവനയിലൂടെ അറിയിച്ചു.
മനാമ: ജോലി നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ബജറ്റിൽ പ്രത്യേക വായ്പാ പദ്ധതി പ്രഖ്യാപിച്ചത് ആശ്വാസകരമാണെന്ന് ഐ.സി.എഫ് ഗൾഫ് കൗൺസിൽ വ്യക്തമാക്കി. ഇതുൾപ്പെടെയുള്ള എല്ലാ ബജറ്റ് പ്രഖ്യാപനങ്ങളും യാഥാർഥ്യമാക്കാൻ ഉറച്ച നീക്കങ്ങൾ ഉണ്ടാവണമെന്ന് ഐ.സി.എഫ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.