മനാമ: പ്രവാസികളുടെ തിരിച്ചറിയൽ കാർഡുകളുടെ കാലാവധി അവരുടെ താമസരേഖയുടെ കാലാവധിയുമായി നേരിട്ട് ബന്ധിപ്പിക്കണമെന്ന പുതിയ നിയമഭേദഗതിയെച്ചൊല്ലി ബഹ്‌റൈൻ പാർലമെന്റിൽ വൻ വാഗ്വാദം. വരാനിരിക്കുന്ന ചൊവ്വാഴ്ച ഈ ബിൽ പാർലമെന്റ് ചർച്ചയ്‌ക്കെടുക്കും. ഈ നിയമം പ്രാബല്യത്തിൽ വരികയാണെങ്കിൽ, ഒരു പ്രവാസിയുടെ ഐ.ഡി കാർഡിന്റെ കാലാവധി അയാൾക്ക് രാജ്യത്ത് താമസിക്കാൻ അനുമതിയുള്ള കാലയളവിൽ കൂടുതൽ നൽകാൻ പാടില്ല. അതായത്, വിസ അവസാനിക്കുന്ന അതേ ദിവസം തന്നെ ഐ.ഡി കാർഡിന്റെ കാലാവധിയും അവസാനിക്കും.
രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്നവരെ കണ്ടെത്താൻ ഈ നിയമംകൊണ്ട് സാധിക്കുമെന്ന് അനുകൂലികൾ പറയുന്നു. ഐഡി കാർഡ് ഉപയോഗിച്ച് നടത്തുന്ന ബാങ്കിങ്, സർക്കാർ ഇടപാടുകൾ കൃത്യമായി നിയന്ത്രിക്കാം. കാർഡുകൾ ഇടയ്ക്കിടെ പുതുക്കുന്നത് വഴി സർക്കാറിന് ഫീസിനത്തിൽ കൂടുതൽ വരുമാനം ലഭിക്കും. എന്നാൽ, സർക്കാറും പാർലമെന്ററി സമിതിയും ഈ നിർദേശത്തെ എതിർക്കുകയാണ്. ചൊവ്വാഴ്ച നടക്കുന്ന പാർലമെന്റ് ചർച്ചയിൽ ഈ ബിൽ വോട്ടിനിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.