മനാമ: ‘അൽ ഫൻ’ ഇസ്ലാമിക നാഗരികതയും കലയും ഉൾപ്പെട്ട ശേഖരങ്ങളുടെ പ്രദർശന ഉദ്ഘാടനം രാജപത്നിയും ബഹ്റൈൻ വനിതാ സുപ്രീം കൗൺസിൽ ചെയർപേഴ്സണുമായ പ്രിൻസസ് ശൈഖ സലീഖ ബിൻ ഇബ്രാഹീം ആൽ ഖലീഫ ബഹ്റൈൻ മ്യൂസിയത്തിൽ ഉദ്ഘാടനം ചെയ്തു. കുവൈത്തിൽനിന്നുള്ള ഇസ്ലാമിക നാഗരികതയുടെ അത്യപൂർവ്വ വസ്തുക്കളാണ് ശേഖരത്തിലുള്ളത്. അൽ അത്താർ അൽ ഇസ്ലാമിയ ഡയറക്ടർ ജനറൽ ശൈഖ് ഹെസ്സ സബാഹ് അൽ സലേം അൽ സബാഹ്, ബഹ്റൈൻ അതോറിട്ടി ഫോർ കൾച്ചറൽ ആൻറ് ആൻറിക്വിറ്റീസ് പ്രസിഡൻറ് ശൈഖ മായ് ബിൻറ് മുഹമ്മദ് ആൽ ഖലീഫ എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. മുഹറം, ഇസ്ലാമിക് സാംസ്കാരിക പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. അൽ അത്താർ അൽ ഇസ്ലാമിയ, ബഹ്റൈൻ അതോറിട്ടി ഫോർ കൾച്ചറൽ ആൻറ് ആൻറിക്വിറ്റീസ് എന്നിവയുടെ നേതൃത്വത്തിലാണ് പ്രദർശനം നടക്കുന്നത്. ഇസ്ലാമിക് പാരമ്പര്യത്തിെൻറ ആധികാരികതയും ഉന്നതമായ മൂല്ല്യങ്ങളും പ്രതിഫലിക്കുന്ന പ്രദർശനമാണിതെന്ന് പ്രിൻസസ് ശൈഖ സലീഖ പറഞ്ഞു. ഇസ്ലാമിക പൈതൃകത്തെ സംരക്ഷിക്കുന്നതിൽ കുവൈത്തിൽ ഡാർ അൽഅഥർ അൽ ഇസ്ലാമിയയുടെ ശ്രമങ്ങളെ അവർ അനുമോദിച്ചു. അറബ് ഇസ്ലാമിക സംസ്ക്കാരത്തെ ഉയർത്തിപ്പിടിക്കുന്നതിൽ ബഹ്റൈൻ വഹിക്കുന്ന സാംസ്ക്കാരിക പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും രാജപത്നി അഭിപ്രായപ്പെട്ടു.
ഇതുവരെ സമാഹരിച്ചതിൽവെച്ച് ഇസ്ലാമിക കലകളുടെ സമഗ്രവും വിശാലവുമായ ശേഖരങ്ങളിൽ ഒന്നാണിത്. ഇസ്ലാമിക രാജ്യത്തിെൻറ ജനനവും മക്കയിൽ നിന്ന് മദീനയിലേക്കുള്ള ഹിജ്റ വർഷം, എ.ഡി. ഏഴാം നൂറ്റാണ്ട് മുതലുള്ള സംഭവവികാസങ്ങളെ അടയാളപ്പെടുത്തുന്ന സൂചകങ്ങളും പ്രദർശനത്തിലുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള, കല്ല്, മരം, ഗ്ലാസ്, തുണിത്തരങ്ങൾ, സെറാമിക്സ്, ലോത്ത് വർക്ക്, ആഭരണങ്ങൾ, ജ്വല്ലറി എന്നിവ ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾക്കൊണ്ട് നിർമ്മിക്കപ്പെട്ട കലാവസ്തുക്കൾ പ്രദർശനത്തിലെ ശ്രദ്ധേയ ഘടകങ്ങളാണ്.
കാലിഗ്രാഫും ജ്യാമിതീയ രൂപങ്ങളും മറ്റ് അലങ്കാര വസ്തുക്കളും ഇതിനൊപ്പമുണ്ട്. അറബ് ലോകത്തെ അമൂല്യമായ ശേഖരങ്ങൾ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചതിന് രാജപത്നി നന്ദി അറിയിച്ചു. ‘മുഹറക്ക്^ഇസ്ലാമിക് സംസ്ക്കാരത്തിെൻറ തലസ്ഥാനം’ സാംസ്ക്കാരിക പരിപാടികളുടെ ഇൗ വർഷത്തെ തുടക്കം എന്ന നിലയിലാണ് ഇൗ പ്രദർശനവും നടക്കുന്നത്. കുവൈത്തിലുള്ള ശൈഖ് നസീർ അൽ സബാഹ് അൽ അഹ്മദ് അൽ സബാഹ്, ശൈഖ ഹെസ്സ സാബാ അൽ സലീം അൽ സബാ എന്നിവരുടെ ശേഖരമാണ് ബഹ്റൈനിൽ പ്രദർശിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.