മനാമ: തനിക്ക് തൊഴിലും ജീവിതവും തന്ന രാജ്യത്തോടുള്ള ആദരസൂചകമായി ബഹ്റൈന്റെ ദേശീയ ചിഹ്നത്തിന്റെ വലിയ മാതൃക സ്ഥാപിച്ച മലയാളിക്ക് നഗരസഭയുടെ അംഗീകാരം. 30 വർഷമായി ബഹ്റൈനിലുള്ള അഷ്റഫ് മായഞ്ചേരിയാണ് അവാലി റൗണ്ട് എബൗട്ടിൽ 32 അടി ഉയരമുള്ള ലോഗോ സ്ഥാപിച്ചത്. കോൺക്രീറ്റ് അടിത്തറയിൽ ഫൈബർ ഉപയോഗിച്ചായിരുന്നു നിർമിതി. റഫ മുനിസിപ്പാലിറ്റിയുടെ അനുമതി നേടിയതിനുശേഷമാണ് നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. പത്തു ജോലിക്കാർ മൂന്നുമാസം അധ്വാനിച്ചാണ് നിർമാണം പൂർത്തിയാക്കിയതെന്ന് അഷ്റഫ് പറഞ്ഞു.
അവാലി റൗണ്ട് എബൗട്ടിലാണ് 32 അടി ഉയരമുള്ള ലോഗോ സ്ഥാപിച്ചത്ബഹ്റൈനിൽ 25 വർഷം പൂർത്തീകരിച്ചപ്പോഴാണ് ഈ നാടിനോട് ആദരം പ്രകടിപ്പിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഉണ്ടായത്. ഇന്ത്യൻ സമൂഹത്തിന്റെ കൃതജ്ഞതയാണ് ഇതിലൂടെ പ്രകടിപ്പിച്ചതെന്നും അഷ്റഫ് പറയുന്നു. 32 അടി ഉയരത്തിലുള്ള ദേശീയ ചിഹ്നം ഒരു രാജ്യത്തും സ്ഥാപിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഗിന്നസ് ബുക്ക് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. 2019ലാണ് ലോഗോ സ്ഥാപിച്ചത്. കോവിഡ് മൂലം ആദരിക്കൽ ചടങ്ങ് വൈകുകയായിരുന്നു. അത് മുനിസിപ്പാലിറ്റി അധികൃതർ അഷ്റഫിനെ അറിയിക്കുകയും ചെയ്തു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ അഷ്റഫ് ബിസിനസ് ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.