മനാമ: ബഹ്ൈറൻ പ്രവാസി സമൂഹത്തിെൻറ മനസിലെ പ്രിയപ്പെട്ട പേരുകളിലൊന്നാണ് മാപ്പിളപാട്ടിലെ കുലപതിയായ എരഞ ്ഞോളി മൂസയുടെത്. മാസങ്ങൾക്ക് മുമ്പ് അേദ്ദഹം സാംസ സംഘടിപ്പിച്ച മെഗാഷോയിൽ പെങ്കടുക്കാൻ വന്നതും സദസിെൻറ ആവശ്യപ്രകാരം ഗാനങ്ങൾ ആലപിച്ചതും ആസ്വാദകർ മറന്നിട്ടില്ല. മനസിൽ മായാത്ത എണ്ണമറ്റ ഗാനങ്ങൾ ആലപിച്ച് മലയാളി സഹൃദയരുടെ മനസിൽ സിംഹാസനം തീർത്ത അദ്ദേഹത്തിെൻറ വിയോഗത്തിൽ വ്യാപകമായ അനുശോചനങ്ങളാണ് ഉയർന്നത്. നിരവധിതവണ അദ്ദേഹം ബഹ്റൈനിൽ എത്തിയിട്ടുണ്ട്. എണ്ണമറ്റ സൗഹൃദങ്ങളും ഇവിടെയുണ്ട്. മാപ്പിള പാട്ടിനെ ജനകീയമാക്കുന്നതിൽ ഏറെ പങ്കു വഹിച്ച എരഞ്ഞോളി മൂസയുടെ നിര്യാണം കനത്തനഷ്ടമാണെന്ന് ബഹ്‌റൈൻ ഒലിവ് സാംസ്കാരികവേദി പറഞ്ഞു. ഭക്തി ഗാനങ്ങളിലൂടെയും മാപ്പിള ഗാനങ്ങളിലൂടെയും മാനസങ്ങൾ കീഴടക്കിയ അപൂർവം ഗായകരിൽ ഒരാളാണ് മൂസ എരഞ്ഞോളിയെന്നും ‘ഒലിവ്’ ചെയർമാൻ പി.വി. സിദ്ദിഖ് പറഞ്ഞു. സാംസ ഭാരവാഹികൾ, മൂസ എരഞ്ഞോളിയുടെ ബഹ്റൈനിലെ സുഹൃത്ത് ബാബു മാഹി, പ്രോഗ്രാം ഡയറക്ടർ മനോജ് മായനാട് എന്നിവരും അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.