മനാമ: റീട്ടെയിൽ മേഖലയിൽ ഏറ്റവും കുടുതൽ സ്വദേശികളെ ജോലിക്കായി നിയോഗിച്ചതിനുള്ള റീജനൽ തലത്തിലെ അംഗീകാരം ബഹ്റൈൻ ലുലു ഹൈപ്പർമാർക്കറ്റിന് ലഭിച്ചു.
മസ്കത്തിൽ നടന്ന ഒമ്പതാമത് ജി.സി.സി തൊഴിൽ മന്ത്രിമാരുടെ യോഗത്തിൽ ലുലു ബഹ്റൈൻ എച്ച്.ആർ മാനേജർ ശൈഖയാണ് അവാർഡ് ഏറ്റുവാങ്ങിയത്. ബഹ്റൈനിൽ പത്ത് ഔട്ട്ലെറ്റുകളുള്ള ഹൈപ്പർ മാർക്കറ്റ് ശൃംഖലയിൽ ഷോപ് ഫ്ലോർ മുതൽ മാനേജ്മെന്റ് തലം വരെയുള്ള എല്ലാ സ്ഥാനങ്ങളിലും ഏകദേശം 1000 സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്. ലുലുവിന് ഈ അംഗീകാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ലുലു ഗ്രൂപ് ഇന്റർനാഷനൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി പറഞ്ഞു. ബഹ്റൈനികൾ മികച്ച വിദ്യാഭ്യാസമുള്ളവരും കഠിനാധ്വാനികളുമാണെന്നും ലുലു ഗ്രൂപ്പിന്റെ വിജയത്തിൽ നിർണായകമായ പങ്ക് അവർ വഹിക്കുന്നുണ്ടെന്നത് അഭിമാനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ തൊഴിൽ നയങ്ങൾ പ്രോത്സാഹിപ്പിച്ച് മികവിന്റെ അന്തരീക്ഷം സൃഷ്ടിച്ചതിന് ബഹ്റൈനിലെ തൊഴിൽ മന്ത്രാലയത്തിന് അദ്ദേഹം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.