മനാമ: പെരുന്നാൾ ദിനത്തിൽ ബഹ്റൈനിലെ വിവിധ കേന്ദ്രങ്ങളിൽ ഇൗദ് നമസ്കാരങ്ങൾ നടന്നു.രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, രാജാവിെൻറ മറ്റ് പുത്രൻമാർ, മുതിർന്ന രാജകുടുംബാംഗങ്ങൾ, പാർലമെൻറ് സ്പീക്കർ, ശൂറ കൗൺസിൽ ചെയർമാൻ തുടങ്ങിയവർ അൽ സാഖിർ പാലസ് പള്ളിയിൽ നടന്ന നമസ്കാരത്തിൽ പെങ്കടുത്തു. പ്രാർഥനക്ക് ശേഷം രാജാവ് ജനങ്ങൾക്ക് പെരുന്നാൾ ആശംസകൾ നേർന്നു. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ള കരുത്ത് തുടർന്നും രാജാവിന് ലഭിക്കുമാറാകെട്ടയെന്ന് ജനങ്ങൾ അദ്ദേഹത്തിനോടുള്ള പ്രത്യഭിവാദ്യ വേളയിൽ പറഞ്ഞു.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ മലയാളി മുസ്ലിം കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഇൗദ് ഗാഹുകൾ നടത്തി. പരസ്പരം ഭിന്നിച്ച് നില്‍ക്കുന്ന അവസ്ഥ ഒഴിവാക്കി ഇസ്ലാമിക സമൂഹം ഒന്നിക്കണമെന്നും രാജ്യത്തിെൻറയും ജനങ്ങളുടെയും നന്മക്കായി പ്രവര്‍ത്തിക്കണമെന്നും സഈദ് റമദാന്‍ നദ്വി അഭിപ്രായപ്പെട്ടു. ഈസ ടൗൺ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സുന്നീ ഒൗഖാഫിെൻറ അംഗീകാരത്തോടെ കാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് ദാറുല്‍ ഈമാന്‍ കേരള വിഭാഗം മലയാളികള്‍ക്കായി നടത്തിയ ഈദ് ഗാഹില്‍ ഖുതുബ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ ലക്ഷ്യം നിര്‍വഹിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട മുസ്ലിം സമൂഹം ഇന്ന് പല കക്ഷികളും സംഘടനകളുമായി തിരിഞ്ഞ് പക്ഷപാതിത്വത്തിെൻറ പിടിയിലമരുന്നത് ശരിയല്ല. ലോകത്തുടനീളം നടക്കുന്ന അക്രമങ്ങള്‍ക്കും അനീതിക്കുമെതിരെ നിലകൊള്ളാന്‍ ബാധ്യതപ്പെട്ട സമുദായം തങ്ങളുടെ ഉള്ളില്‍ ശത്രുവിനെ തിരയുന്ന കാഴ്ച ദയനീയമാണ്.
മൃഗങ്ങളുടെ പേരില്‍ മനുഷ്യന്‍ ദാരുണമായി കൊല്ലപ്പെടുന്ന അവസ്ഥ ലോക ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. ഇന്ത്യ പോലുള്ള ബഹുസ്വര സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ആശങ്കയുണര്‍ത്തുന്നു. സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയേറ്റങ്ങളെ ഇസ്ലാം അംഗീകരിക്കുന്നില്ല. ബീഫിെൻറ പേരിലുള്ള കൊല മുസ്ലിം പ്രശ്നം മാത്രമല്ല. അന്യായമായി ഒരാളുടെ രക്തം ചിന്തുന്നത് ലോകത്തുള്ള മുഴുവന്‍ മനുഷ്യരുടെയും രക്തം ചിന്തുന്നതിന് തുല്യമാണെന്നാണ് ഖുര്‍ആന്‍ പറയുന്നത്. അനീതിക്കെതിരെ നിലകൊള്ളണമെന്ന വിശ്വാസി സമൂഹത്തോടുള്ള ഖുര്‍ആെൻറ ശാസനയാണത്. കണ്‍മുമ്പില്‍ തിൻമ കാണുമ്പോള്‍ തടയാന്‍ ബാധ്യതപ്പെട്ടവനാണ് വിശ്വാസി. അനീതിയോടും അക്രമത്തോടും നിസ്സംഗനായി നില്‍ക്കുന്നത് വിശ്വാസമില്ലായ്മയുടെ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം 2,000 ത്തിലധികം പേര്‍ പങ്കെടുത്ത ഈദ് ഗാഹിന് ജമാല്‍ നദ്വി, എം.എം സുബൈര്‍, മുഹമ്മദ് ശഫീഖ്, എം. ബദ്റുദ്ദീന്‍, എം. ജാബിര്‍, മുഹമ്മദ് മുസ്തഫ, സിറാജ് കിഴുപ്പിള്ളിക്കര, മുഹമ്മദ് ശരീഫ്, എ.എം ഷാനവാസ്, ടി.കെ ഫാജിസ്, നസീം സബാഹ്, അബ്ദുല്‍ ഫത്താഹ്, അബ്ബാസ് മലയില്‍, കെ.കെ മുനീര്‍, ഫസലു റഹ്മാന്, അബ്ദുല്‍ ഹക്കീം, ബിന്‍ഷാദ് പിണങ്ങോട്, വി.കെ. നൗഫല്‍, അബ്ദുല്‍ ജലീല്‍, യു.വി റഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സുന്നി ഔഖാഫിെൻറ ആഭിമുഖ്യത്തിൽ ഹൂറ ഉമ്മു ഐമൻ സ്‌കൂൾ ഗ്രൗണ്ടിൽ അൽ അൻസാർ സെൻറർ സംഘടിപ്പിച്ച ഈദ് ഗാഹിൽ ഫദലുൽ ഹഖ് ഉമരി വിശ്വാസികളെ അഭിസംബോധന ചെയ്തു. റമദാനിൽ വ്രതശുദ്ധി വഴി ആർജിച്ചെടുത്ത മാനസിക വിശുദ്ധിയും ആത്മ ചൈതന്യവും വരുന്ന മാസങ്ങളിലും സൂക്ഷിക്കാൻ ഓരോരുത്തരും തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തോടെ അവസാനിക്കുന്നതല്ല റമദാെൻറ ഉള്ളടക്കം. അത് ജീവിതത്തെ വിമലീകരിക്കാനും പ്രപഞ്ചനാഥെൻറ പ്രീതിക്കനുസരിച്ച് ചിട്ടപ്പെടുത്താനുമുള്ളതാണ്. അതിനുള്ള പരിശീലനക്കളരിയാണ് കഴിഞ്ഞു പോയത്. റമദാനിൽ ആർജിച്ചെടുത്ത ഊർജമാണ് ഓരോ വിശ്വാസിയെയും മുന്നോട്ട് നടത്തേണ്ടത്.ജീവിതത്തിലെ സമസ്ത മേഖലകളിലും അല്ലാഹുവും പ്രവാചകനും കാണിച്ചു തന്ന മഹിതമായ മാർഗം പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. \
ഖുർആൻ വിജ്ഞാന പരീക്ഷകളിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർക്കുള്ള സമ്മാനദാനവും ‘നിത്യ ജീവിതത്തിലെ പ്രാർഥനകൾ’ എന്ന പുസ്തകപ്രകാശനവും നടന്നു. അൽ അൻസാർ ഉമ്മുൽഹസം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടത്തിയ ഈദ് പ്രാർഥനക്ക് അബ്ദു റഊഫ് ബാഖവി നേതൃത്വം നൽകി.
ഇന്ത്യൻ ഇസ്ലാഹി സെൻറർ പാകിസ്താൻ ക്ലബിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ ജൗഹർ ഫാറൂഖി പ്രഭാഷണം നടത്തി. ആത്മീയ പരിശുദ്ധി നിലനിർത്തി മാനവിക ഐക്യത്തിെൻറയും സൗഹാർദ്ദത്തിെൻറയും വാഹകരായി മാറാൻ വിശ്വാസി സമൂഹം മുന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു.
ഖുര്‍ആെൻറ മതദര്‍ശനം സമഗ്രമായ മാനവിക ദര്‍ശനം കൂടിയാണ്. ഖുര്‍ആനും നബിചര്യയും ഉയര്‍ത്തിപ്പിടിക്കുന്ന മാനുഷിക സമത്വത്തെക്കുറിച്ചുള്ള അത്യുന്നത പാഠങ്ങള്‍ ഏതു കാലഘട്ടത്തിലും പ്രസക്തമാണ്. മനുഷ്യെൻറ വളര്‍ച്ചയും നൻമയുമാണ് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത്. റമദാനിൽ നേടിയെടുത്ത ആത്മ വിശുദ്ധിയുടെ പ്രകടനവും അത് ജീവിതത്തിൽ പക൪ത്താനുള്ള പ്രതിജ്ഞയുമാകണം ആഘോഷങ്ങൾ. വ്രതാനുഷ്ഠാനത്തിെൻറ പകലുകളും പ്രാർഥനകളാല്‍ സജീവമായിരുന്ന രാവുകളും നേടിത്തന്ന സൗഭാഗ്യങ്ങൾ ആഘോഷത്തിെൻറ പേരില്‍ നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തണം. ആഘോഷങ്ങൾ ജീവിത നന്മയുടെ തുടക്കവും തുടർച്ചയുമാകണം. മഹനീയ അടിത്തറകളുള്ള ആഘോഷമാണ് ഈദ്. പ്രപഞ്ച നാഥെൻറ മഹത്വം ഉദ്‌ഘോഷിക്കുന്നതിനോടൊപ്പം വിനോദങ്ങളും അതില്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമിലെ ആഘോഷങ്ങള്‍ തുടക്കം കുറിക്കുന്നത് ദൈവനാമം ഉച്ചരിച്ചും ദൈവമഹത്വം വാഴ്ത്തിയുമാണ്. മർദിത^ പീഡിത ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ആഘോഷങ്ങൾ പ്രേരണയാകണം. ഈദ് കുടുംബബന്ധമെന്ന പോലെ സുഹൃദ്ബന്ധവും ഊഷ്മളമാക്കുന്നതിനുള്ള അവസരമാകണം. മതമൈത്രിയും സാമുദായിക സൗഹാര്‍ദവും സഹവര്‍ത്തിത്വവും സജീവതയോടെ നിലനിര്‍ത്താന്‍ പോന്നതാണ് ഒത്തുചേരലുകള്‍. തീവ്ര നിലപാടുകളിലൂടെ ഇസ്ലാമിനെയും മുസ്ലിങ്ങളെയും കളങ്കപ്പെടുത്തുന്ന സംഘങ്ങളെ പ്രതിരോധിക്കാനും ചെറുത്തു തോൽപ്പിക്കാനും കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐ.സി.എഫ് ഉമ്മുൽഹസം സെൻട്രൽ കമ്മിറ്റി ഈദ് സംഗമം നടത്തി. പെരുന്നാൾ നമസ്കാരത്തിനുശേഷം നടന്ന സംഗമത്തിൽ നിരവധിപേർ ഒത്തുകൂടി ഈദ് ആശംസകൾ അർപ്പിച്ചു. ഉമ്മുൽ ഹസ്സം സുന്നി സെൻററിൽ നടന്ന പരിപാടിയിൽ മുഹിയുദ്ദീൻ കുട്ടി ഹസനി ഈദ് സന്ദേശം നൽകി. ബാഫഖി തങ്ങൾ സംസാരിച്ചു. മദ്റസ വിദ്യാർഥികൾ ഈദ് ഗാനങ്ങൾ ആലപിച്ചു. അബ്ദുൽ നാസർ ഹരിപ്പാട്, സിദ്ദിഖ് മാസ്, സിറാജ് തൽഹ, അഹ്‌മദ് ഹാജി തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ സി.പി സക്കറിയ സ്വാഗതവും അസ്‌കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.