മനാമ: കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുന്നതിനും യു.എസ്. നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തും.
അമേരിക്കന്‍ പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ മേഖലയുടെ സമാധാനവും വിഷയമാകും.
വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ, എണ്ണ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ഖലീഫ, തൊഴില്‍^സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍, വാണിജ്യ^വ്യവസായ^ടൂറിസം മന്ത്രി സായിദ് ബിന്‍ റാശിദ് അസ്സയാനി, കിരീടാവകാശിയുടെ ഓഫിസ് ഡയറക്ടര്‍ ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ഖലീഫ, യു.എസിലെ ബഹ്‌റൈന്‍ അംബാസഡര്‍ ശൈഖ് അബ്ദുല്ല ബിന്‍ റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ, ഇക്കണോമിക് ഡവലപ്മെൻറ് ഫോറം ചീഫ് എക്‌സിക്യൂട്ടിവ് ഖാലിദ് അല്‍റുമൈഹി, കിരീടാവകാശിയുടെ റോയല്‍ കോര്‍ട്ട് മാധ്യമ ഉപദേഷ്ടാവ് ഇൗസ ബിന്‍ അബ്ദുറഹ്മാന് അല്‍ഹമ്മാദി, പ്രൊട്ടോകോള്‍ ഓഫിസ് ഡയറക്ടര്‍ ഇസാം ബിന്‍ അബ്ദുല്‍ അസീസ് അല്‍ജാസിം, എല്‍.എം. ആര്‍.എ ചീഫ് എക്‌സിക്യൂട്ടിവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍അബ്‌സി എന്നിവരും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരും കിരീടാവകാശിയെ അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.