മനാമ: കോവിഡ് -19 ചികിത്സക്കും നിരീക്ഷണത്തിനുമായി വിപുലമായ സൗകര്യമാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഇൗദ് അസ്സാലിഹ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. രോഗം സ്ഥിരീകരിക്കുന്നവർക്ക് െഎസൊലേഷൻ, ചികിത്സ എന്നിവക്കായി 1667 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഇതിൽ 249 കിടക്കകളിൽ നിലവിൽ രോഗികൾ ഉണ്ട്. പ്രാഥമിക ക്വാറൻറീൻ സെൻററുകളിൽ 2504 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ 139 കിടക്കകളിൽ ആളുകളുണ്ട്. ആവശ്യം വന്നാൽ ക്വാറൻറീൻ സെൻററുകളെ െഎസൊലേഷൻ, ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശേഷിയുമുണ്ടെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.