മനാമ: ബഹ്റൈനിൽ വാണിജ്യ സ്ഥാപനങ്ങൾ വ്യാഴാഴ്ച വൈകീട്ട് ഏഴ് മുതൽ ഈ മാസം 23 വരെ നിയന്ത്രണങ്ങളോടെ തുറന്ന് പ ്രവർത്തിക്കും. കഴിഞ്ഞ ദിവസം കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഏകോപന സമിതി യോഗത്തിെൻറ തീരുമാനം അനുസരിച്ചാണ് ഇത്.
മാർച്ച് 26 മുതൽ വ്യാഴാഴ്ച വൈക ീട്ട് ഏഴ് വരെയാണ് രാജ്യത്ത് വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടുന്നത് ഉൾപ്പെടെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന ്നത്. പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കുന്നതിെൻറ ഭാഗമായി ചില നിയന്ത്രണങ്ങൾ ഏപ്രിൽ 23 വരെ തുടരാൻ തീരുമാനിച ്ചിട്ടുണ്ട്.
തുടരുന്ന നിയന്ത്രണങ്ങൾ:
1. സിനിമാ തിയറ്ററുകൾ അടച്ചിടും
2. ശീശ കഫേകൾ അടച്ചിടും. ഇവിട െ ഭക്ഷണസാധനങ്ങൾ ടേക് എവേ, ഡെലിവറി രീതിയിൽ നൽകാം
3. ഗ്രോസറി സ്റ്റോറുകളിൽ ആദ്യ ഒരു മണിക്കൂർ പ്രായമായവർക്കും ഗർഭിണികൾക്കും
4. അഞ്ച് പേരിൽ അധികമുള്ള കൂടിച്ചേരലുകൾ പാടില്ല.
5. നീന്തൽക്കുളങ്ങൾ, ജിംനേഷ്യങ്ങൾ, ഫിറ്റ്നസ് സെൻററുകൾ, റിക്രിയേഷൻ സെൻററുകൾ എന്നിവ അടച്ചിടും
6. സലൂണുകൾ പ്രവർത്തിക്കില്ല
7. റസ്റ്റോറൻറുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, മറ്റ് ഭക്ഷണ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ടേക് എവേ, ഡെലിവറി എന്നിവ മാത്രം
8. സ്വകാര്യ ക്ലിനിക്കുകളിൽ അടിയന്തരമല്ലാത്ത സേവനങ്ങൾ ഉണ്ടാകില്ല
വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുേമ്പാൾ പാലിക്കേണ്ട നിർദേങ്ങൾ:
1. ജീവനക്കാരും സന്ദർശകരും മാസ്ക് ധരിക്കണം
2. ജീവനക്കാരുടെ എണ്ണം കുറക്കണം. സാമൂഹിക അകലം പാലിക്കണം. തിരക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കണം.
3. സ്റ്റോറുകൾക്ക് അകത്തും പുറത്തും തുടർച്ചയായി അണുനശീകരണം നടത്തണം. ആരോഗ്യമന്ത്രാലയത്തിെൻറ മാർഗനിർദേശം അനുസരിച്ചായിരിക്കണം ഇത്.
4. സ്റ്റോറുകൾക്ക് പുറത്ത് ക്യൂ സമ്പ്രദായം പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.