മനാമ: പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സൗദി അറബ്യേയിൽ നിന്നുള്ള ഇറച്ചിക്കോഴികളുടെ ഇറക്കുമതി ബഹ്റൈനിൽ നിരോധിച്ചു. രോഗം രാജ്യത്ത് തടയുന്നതിന് ആവശ്യമായ എല്ലാ മുൻകരുതൽ നടപടിക്രമങ്ങളും ഏറ്റെടുത്തതായി ആരോഗ്യ മന്ത്രാലയത്തിലെയും , മുനിസിപ്പാലിറ്റി അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിംഗ് മന്ത്രാലയത്തിെൻറ വക്താക്കളും സ്ഥിരീകരിച്ചു.
കഴിഞ്ഞയാഴ്ച പക്ഷിപ്പനി റിപ്പോർട്ടിനെത്തുടർന്ന് സൗദി അറേബ്യയിൽ നിന്നും കോഴിവളർത്തൽ രാജ്യങ്ങളിൽ രാജ്യം നിരോധിച്ചിരുന്നു.എച്ച് 5 എൻ 8 വൈറസ് സൗദിയിലെ പ്രേദശിക മാർക്കറ്റിൽ മുൻ വാരമാണ് കണ്ടെത്തിയത്. ബഹ്റൈനിൽ ഇതുവരെയും ഇൗ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും േരാഗം പക്ഷികളെ സംബന്ധിച്ച് പകർച്ചവ്യാധിയാണന്നും എന്നാൽ മനുഷ്യരിൽ ഇത് ബാധിക്കില്ലെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.