മനാമ: കേരളത്തിെൻറ പാരമ്പര്യകലകൾ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പരിചയപ്പെടുത്തുന്നതിനു വേണ്ടി ബഹ്റൈൻ സോപാനം വാദ്യകലാ സംഘം നടത്തുന്ന ‘മേളാർച്ചന യാത്ര-2017’ ഇൗ മാസം 16ന് കന്യാകുമാരിയിൽ നിന്നും ആരംഭിക്കുമെന്ന് ‘സോപാനം’ അധ്യക്ഷൻ സന്തോഷ് കൈലാസ് അറിയിച്ചു.
‘ഭാരതമേള പരിക്രമം’ എന്ന പേരിൽ കന്യാകുമാരി മുതൽ ഹിമാലയം വരെയുള്ള വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ച് ചെണ്ടമേളം അവതരിപ്പിക്കും. 2016ൽ ആരംഭിച്ച പരിപാടിയുടെ ഇൗ വർഷത്തെ യജ്ഞം കന്യാകുമാരി മുതൽ ഗുരുവായൂർ വരെയുള്ള 18 ക്ഷേത്രങ്ങളിലായി പൂർത്തീകരിക്കും. ഇത് ഡിസംബർ 21ഒാടെ പൂർത്തിയാകും.
സന്തോഷ് കൈലാസിെൻറ നേതൃത്വത്തിൽ ബഹ്റൈനിൽ നിന്നും കേരളത്തിൽ നിന്നുമുളള 100 കലാകാരന്മാരാണ് സംഘത്തിലുള്ളത്. ബഹ്റൈനിലെ സ്കൂൾ വിദ്യാർഥികൾ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഉൾപ്പെടുന്ന സംഘം ദിവസവും മൂന്നു മേളങ്ങൾ വീതം അവതരിപ്പിക്കും. കേരളത്തിെൻറ പാരമ്പര്യകലകളായ ചെണ്ട, തായമ്പക, തിമില, പഞ്ചവാദ്യം, ഇടക്ക, സോപാനം, കൊമ്പ്, കുറുംകുഴൽ തുടങ്ങിയവ ആഭ്യസിപ്പിക്കുന്ന ബഹ്റൈൻ പ്രവാസി മലയാളികളുടെ കൂട്ടായ്മയാണ് സോപാനം കലാസംഘം.ഇപ്പോൾ ഏകദേശം 150 പേർ ഇവിടെ വിവിധ വാദ്യ ഉപകരണങ്ങൾ പരിശീലിച്ചുവരുന്നുണ്ട്.
ഡിസംബർ 21ന് മമ്മിയൂർ നടരാജ മണ്ഡപത്തിൽ നടക്കുന്ന മേളാർച്ചന സമാപന സമ്മേളനത്തിൽ ‘സോപാനം’ ഏർപ്പെടുത്തിയ രണ്ടാമത് തൗരത്രികം പുരസ്ക്കാരം പ്രശസ്ത മദ്ദള വിദ്വാൻ സദനം രാമചന്ദ്ര മാരാർക്ക് മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ സമ്മാനിക്കും. 50,001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. ചടങ്ങിൽ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ, നർത്തകി ഡോ.രാജശ്രീ വാര്യർ, സദനം വാസുദേവൻ എന്നിവർ സംബന്ധിക്കും. അവാർഡ് ദാനത്തിനു ശേഷം മട്ടന്നൂർ ശങ്കരങ്കുട്ടി മാരാരുടെ നേതൃതത്തിൽ 100 കലാകാരന്മാരെ പങ്കെടുപ്പിച്ച് സോപാനം അവതരിപ്പിക്കുന്ന പഞ്ചാരിമേളവും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.