കേരളസമാജത്തിൽ ചാരിറ്റി സദ്യ

മനാമ: പ്രളയദുരിതം നേരിട്ട നാടിെൻറ പുനർനിർമ്മാണത്തിന് ധനശേഖരണാർത്ഥം നടത്തിയ സദ്യയിൽ പെങ്കടുക്കാൻ കേരളസമാജത്തിലേക്ക് എത്തിയത് നൂറുകണക്കിന് പ്രവാസികൾ. പ്രമുഖ പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടത്തിയ സദ്യയുടെ ഉദ്ഘാടനം നിർവഹിച്ചത് ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ അലോക്
കുമാർ സിൻഹയാണ്. തുടർന്ന് സമാജം ഭാരവാഹികൾക്കൊപ്പം അദ്ദേഹം സദ്യയുണ്ടു. നാടൻ വാഴയിലയിൽ വിളമ്പിയ വിഭവങ്ങൾ സ്വദോടെ കഴിച്ച അദ്ദേഹം സദ്യക്ക് പിന്നിൽ പ്രവർത്തിച്ചവരെയും സമാജം ഭരണസമിതിയെയും അഭിനന്ദിച്ചു. മലയാളി സമൂഹത്തിനൊപ്പം നിരവധി ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കുടുംബങ്ങൾക്കൊപ്പം സദ്യ രുചിക്കാൻ എത്തിയിരുന്നു. സംഭാവനകൾ സ്വീകരിച്ച്
നടത്തിയ സദ്യയിൽ നിന്നുള്ള മുഴുവൻ വരുമാനവും കേരളത്തിെൻറ പുനർനിർമ്മാണ ഫണ്ടിലേക്ക് നൽകാനാണ് തീരുമാനം. പ്രളയകാലത്തെ നാശനഷ്ടങ്ങൾ കണക്കിലെടുത്ത് ഒാണസദ്യ ഒഴിവാക്കിയ പ്രവാസികൾക്ക് ആ നഷ്ടം നികത്താനുള്ള ഒരു അവസരം കൂടിയായി കേരളസദ്യ. തതന് നാടൻ രീതിയിൽ തയ്യാറാക്കിയ സദ്യ രുചികരവും നാട്ടിൽപ്പോയി സദ്യ കഴിച്ച അനുഭവം നൽകിയതായും സദ്യയിൽ പെങ്കടുത്തവർ പറഞ്ഞു. ചക്കരവരട്ടിയതും കായ വറുത്തതും വാഴപ്പഴവുമാണ് ഇലയിൽ ആദ്യം വിളമ്പിയത്. തുടർന്ന് കാളൻ, ഒാലൻ, പൈനാപ്പിളും നേന്ത്രപ്പഴവും ചേർത്ത സ്പെഷ്യൽ പച്ചടി, രണ്ടുതരം കിച്ചടി, നാരങ്ങ അച്ചാർ, ഇഞ്ചിക്കറി, കടുക്മാങ്ങ, തോരൻ, അവിയൽ, മെഴുക്കുപുരട്ടിയത് തുടങ്ങിയവ വിളമ്പി. പുത്തനരിേച്ചാറിനൊപ്പം പരിപ്പും പപ്പടവും നെയ്യും തുടർന്ന് സാമ്പാറും കൂട്ടിക്കുഴച്ച് കഴിച്ചവർക്ക് മൂന്നുതരം പായിസവും രുചിയനുഭവമായി. ശേഷം ചോറും പുളിശേരിയും പിന്നാലെ രസവും മോരും നൽകിയാണ് സദ്യ അവസാനിപ്പിച്ചത്. സദ്യ വിളമ്പാൻ അടുക്കും ചിട്ടയോടും സമാജം വോളണ്ടിയർമാരും നിർദേശങ്ങൾ നൽകി സമാജം ഭാരവാഹികളും അണിനിരന്നു.

Tags:    
News Summary - charity feast in kerala samajam-bahrain-saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.