മനാമ: ഷോപ്പ് ബഹ്‌റൈന്‍ ഫെസ്റ്റിവലിെൻറ നാലാം സീസണിൽ ഉജ്ജ്വല ജനപങ്കാളിത്തം. ഫെസ്റ്റിവലിൽ വിവിധ മാളുകൾ, റസ്റ്റോറൻറുകൾ എന്നിവ അണിനിരന്നുകൊണ്ട് ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഫെസ്റ്റിവലിെൻറ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. 30 ദിവസത്തെ ഷോപ്പിംങ് ആഘോഷത്തോട് അനുബന്ധിച്ച് മികച്ച സമ്മാനങ്ങളാണ് പല സ്ഥാപനങ്ങളും ഒരുക്കിയിരിക്കുന്നത്. അതിനിടെ ബഹ്റൈൻ ബേയിലെ ഫെസ്റ്റിവല്‍ സിറ്റിയില്‍ ഒരാഴ്ചക്കിടെ 21000ത്തിലേറെ പേര്‍ സന്ദര്‍ശിച്ചതായും അറിയിപ്പിൽ പറയുന്നു. ഷോപ്പിംഗ് ഫെസ്റ്റിവൽ തുടങ്ങി ദിനങ്ങൾക്കുള്ളിൽതന്നെ വൻ ജനത്തിരക്ക് ഉണ്ടായത് ആഹ്ലാദകരമാണെന്ന് ബഹ്‌റൈന്‍ ടൂറിസം ആൻറ് എക്‌സിബിഷന്‍ അതോറിറ്റി സി.ഇ.ഒ ശൈഖ് ഖാലിദ് ബിന്‍ ഹുമൂദ് അഭിപ്രായപ്പെട്ടു. കുടുംബാംഗങ്ങൾക്കെല്ലാം ഒരുമിച്ച് സന്തോഷിക്കാനുള്ള നിരവധി മുഹൂർത്തങ്ങളാണ് ഫെസ്റ്റിവൽ സിറ്റിയിൽ ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ ടൂറിസം വികസനത്തിനുള്ള മുഖ്യ കേന്ദ്രമായാണ് ഫെസ്റ്റിവല്‍ സിറ്റി രൂപകല്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെസ്റ്റിവല്‍ സിറ്റി പോയ വാരത്തിൽ വ്യവസായ- വാണിജ്യ-ടൂറിസം മന്ത്രി സായിദ് റാഷിദ് അല്‍ സയാനിയാണ് ഉദ്ഘാടനം ചെയ്തത്. രുചിയാത്രകൾ, കാർണ്ണിവൽ, ലൈവ് ഷോ, സമ്മാന വിതരണ മത്സരങ്ങൾ, അഭ്യാസങ്ങൾ, വിനോദ പ്രദര്‍ശനങ്ങള്‍ എന്നിവ ഫെസ്റ്റിവൽ സിറ്റിയുടെ പ്രത്യേകതകളാണ്. സാധാരണ ദിവസങ്ങളിൽ വൈകിട്ട് നാലു മുതല്‍ 10 വരെയും വാരാന്ത്യങ്ങളില്‍ വൈകിട്ട് നാലു മുതല്‍ 11 വരെയും ഫെസ്റ്റിവല്‍ സിറ്റിയിലേക്ക് പ്രവേശനമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.