മനാമ: ബഹിരാകാശമേഖലയിൽ സഹകരണം ഉറപ്പാക്കാൻ ഇന്ത്യ^ബഹ്റൈൻ ധാരണാപത്രം ഒപ്പിട്ടതോടെ ഇൗ രംഗത്ത് ദൂരവ്യാപകമായ ഗ ുണഫലങ്ങൾ ഉണ്ടാകുമെന്ന് കണക്കുകൂട്ടൽ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബഹ്റൈൻ സന്ദർശനത്തിെൻറ ഭാ ഗമായി രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ എന്നിവരുമായി നടന്ന ചർച്ചയില ാണ് ഇൗ വിഷയത്തിൽ അഭിപ്രായ സമന്വയമുണ്ടായത്. ഇതോടെ െഎ.എസ്.ആർ.ഒയും ബഹ്റൈൻ നാഷണൽ സ്പേസ് സയൻസ് ഏജൻസി (എൻ.എസ്.എസ്.എ)യും ഇനി സഹകരിച്ച് പ്രവർത്തിക്കും. ഉഭയകക്ഷി ചർച്ചക്കിടെ ബഹ്റൈൻ, ചാന്ദ്രയാൻ രണ്ടിെൻറ വിജയത്തിൽ ഇന്ത്യയെ ഹൃദയംഗമമായി അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ബഹിരാകാശരംഗത്ത് ഏറെ താൽപര്യത്തോടെ പഠനഗവേഷണങ്ങൾ നടത്തുകയും ചെയ്യുകയും നിരവധി ശാസ്ത്രപ്രതിഭകൾക്ക് ആവശ്യമായ പ്രോത്സാഹനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന രാജ്യമാണ് ബഹ്റൈൻ. ഇന്ത്യയാകെട്ട ഇക്കാര്യത്തിൽ ഏറെ മുന്നേറ്റം നടത്തുകയും കൃത്യമായ അടയാളപ്പെടുത്തലുകളും നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്. െഎ.എസ്.ആർ.ഒയുടെ വിജയകഥകളും ചാന്ദ്രയാൻ രണ്ടിെൻറ വിക്ഷേപണവും ഇന്ത്യയുടെ യശസ് വലിയതോതിൽ വർധിപ്പിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ രണ്ടുരാജ്യങ്ങളും ബഹിരാകാശ രംഗത്ത് ഒരുമിച്ച് പ്രവർത്തിപ്പിക്കാൻ തീരുമാനമെടുത്തത് കൂടുതൽ മികവോടെയുള്ള പ്രവർത്തനങ്ങൾക്ക് നാന്ദി കുറിക്കുമെന്നും കരുതുന്നു.
ബഹിരാകാശമേഖല സമാധാനത്തിനായുള്ള പരീക്ഷണങ്ങൾക്കും പ്രവർത്തനങ്ങൾക്കും വേണ്ടി ഉപയോഗിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് രാജാവ് ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. ഇൗ രംഗത്ത് മുൻനിരയിൽ നിൽക്കുന്ന ഇന്ത്യയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം നരേന്ദമോദിയുമായുള്ള കൂടിക്കാഴ്ചയിൽ അഭിപ്രായപ്പെട്ടു. എൻ.എസ്.എസ്.എ ബഹിരാകാശ ഗവേഷണ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നുണ്ട്. കഴിഞ്ഞ വർഷം അവർ ‘സ്പേസ് ടീം’ പദ്ധതി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം യുനൈറ്റഡ് അറബ് എമിറേറ്റ്സ് സ്പെയിസ് ഏജൻസിയുമായും എൻ.എസ്.എസ്.എ ബഹിരാകാശ സംഘത്തിന് പരിശീലനം നൽകുന്നതിനായി ഉടമ്പടിയിലെത്തിയിരുന്നു. ബഹ്റൈെൻറ വിഷൻ 2030 പദ്ധതിയിലും ബഹിരാകാശ ഗവേഷണങ്ങൾക്കും സാേങ്കതിക വിദ്യയുടെ വികാസത്തിനും മുന്തിയ പരിഗണനയാണ് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.