മനാമ: ഫോൺ ദുരുപയോഗം ചെയ്ത് വനിത ഉപഭോക്താവിനെ അവഹേളിച്ച പ്രവാസിയായ മൊബൈൽ ഷോപ് ജീവനക്കാരന് 12 മാസം ശിക്ഷ. തടവിനൊപ്പം പിഴയായി 1000 ദിനാർ പിഴ അടക്കുകയും വേണം. 32 കാരനായ ഇന്ത്യൻ സ്വദേശിക്കാണ് ശിക്ഷ ലഭിച്ചത്. തെൻറ ഫോൺ നന്നാക്കാൻ ഷോപ്പിലെത്തിയ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്.
ഫോണിലെ ചിത്രങ്ങൾ പകർത്തിയശേഷം തെൻറ ഫെയിസ്ബുക്ക് പേജിലൂടെ പ്രതി ഇൗ ചിത്രങ്ങൾ അയച്ചുകൊടുത്തതായും ഇതിനെ തുടർന്നാണ് യുവതി പരാതി നൽകിയതെന്നും കോടതി കണ്ടെത്തി. കഴിഞ്ഞ ജൂൺ 24 നാണ് ഹമദ് ടൗണിൽ ഇൗ പരാതി ഉണ്ടായത്. തടവിനുശേഷം പ്രതിയെ നാടുകടത്താനും വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.