മനാമ: മലയാളത്തിെൻറ ബേപ്പൂർ സുൽത്താനായി വാഴ്ത്തപ്പെട്ട വൈക്കം മുഹമ്മദ് ബഷീറിെൻറ കൃതികൾ പ്രവാസി മലയാള ികൾ ആവർത്തിച്ച് വായിക്കുന്നതായി കണ്ടെത്തൽ. വൈക്കം മുഹമ്മദ് ബഷീർ വിടപറഞ്ഞിട്ട് 25 വർഷം പൂർത്തിയാകുന്ന പശ്ച ാത്തലത്തിൽ ബഹ്റൈനിലെ മലയാളി വായനശാലകളിലും സാഹിത്യാസ്വാദകരിലും ‘ഗൾഫ് മാധ്യമം’ നടത്തിയ അന്വേഷണത്തിലാണ് ബഷ ീറിയൻ കൃതികളോടുള്ള പ്രവാസികളുടെ ഇഷ്ടം വ്യക്തമായത്. ഏറ്റവും ലളിതമായ ഭാഷയും സാഹിത്യവുമാണ് ബഷീറിെൻറ കഥകളിലും നോവലുകളിലും എന്നതിനാൽ വായന ശീലമുളളവർ അദ്ദേഹത്തിനെ കൂടുതലായി ഇഷ്ടപ്പെടുന്നു. എല്ലാ മേഖലകളിലുള്ള പ്രവാസികളും ബഷീറിെൻറ രചനകളെ അതിയായി ഇഷ്ടെപ്പടുന്നുണ്ടെന്ന് ബഹ്റൈൻ േകരളീയ സമാജം ഉൾപ്പെടെയുള്ള വായനശാലകളുടെ ചുമതലക്കാർ പറയുന്നു.
പ്രേമലേഖനം, ബാല്യകാലസഖി, െൻറപ്പൂപ്പാക്കൊരാനേണ്ടാർന്ന്, ആനവാരിയും പൊൻകുരിശും, പാത്തുമ്മയുടെ ആട്, മതിലുകൾ തുടങ്ങിയ പുസ്തകങ്ങൾക്കെല്ലാം വിവിധ പ്രവാസി സംഘടനകളുടെ വായനശാലകളിൽ ഡിമാൻറ് ഏറെയാണിന്നും. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രതയും സാമൂഹിക അനാചാരങ്ങൾക്ക് നേരെ പേനക്കൊണ്ട് നടത്തിയ ചാട്ടുളി പ്രയോഗങ്ങളും സരളവും കൗതുകകരവുമായ ഭാഷയും വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതായി പ്രവാസ സാഹിത്യപ്രേമികൾ വിലയിരുത്തുന്നു. ഒാൺലൈനായും അദ്ദേഹത്തിെൻറ രചനകൾ ഏറെപ്പേർ വായിക്കുന്നുണ്ട്. പ്രവാസികൾക്ക് ബഷീർ കൃതികളോട് പ്രേമം വർധിപ്പിക്കുന്നതിന് കാരണം അദ്ദേഹത്തിെൻറ കാലത്തെ അതിജീവിക്കുന്ന മാന്ത്രികതയും സർഗസിദ്ധിയുമാണെന്ന് പ്രവാസി എഴുത്തുകാരി ഷബിനി വാസുദേവ് പറഞ്ഞു. കേരളീയ സമാജം വായനശാലയിൽ ഇപ്പോഴും അദ്ദേഹത്തിെൻറ കൃതികൾക്ക് ആവശ്യക്കാർ ഏറെയാണ്.
കോഴിക്കോട്ടുകാരിയായിരുന്നതിനാൽ ബഷീറിനെ നേരിട്ട് കാണാനും കഥയെഴുത്ത് മത്സരവിജയിയായ രണ്ട് സന്ദർഭങ്ങളിൽ അദ്ദേഹത്തിൽനിന്ന് സമ്മാനം വാങ്ങാൻ ഭാഗ്യം ലഭിച്ചതും ഷബിനി വാസുദേവ് അനുസ്മരിച്ചു. തെൻറതായ ശൈലിയാൽ മലയാള സാഹിത്യത്തിെൻറ സുവർണ്ണ സിംഹാസനം സ്വന്തമാക്കിയ ഇതിഹാസതുല്ല്യനായ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന് പ്രവാസി എഴുത്തുകാരൻ വൊെങ്കാല്ല ദിൽഷാദ് ചൂണ്ടിക്കാട്ടി. അന്നും ഇന്നും പ്രവാസികൾക്ക് അദ്ദേഹത്തിെൻറ കൃതികൾ ഏറ്റവും പ്രിയപ്പെട്ടതാണ്. ബഷീർ വിടപറഞ്ഞിട്ട് 25 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. കാലം വളരെ പെെട്ടന്ന് കടന്നുപോയി. എങ്കിലും ആ കൃതികൾ ഇന്നും ആവർത്തിച്ച് വായിക്കപ്പെടുന്നതിനാൽ അദ്ദേഹത്തിെൻറ ശൂന്യത അനുഭവെപ്പടുന്നില്ല എന്നത് ആശ്വാസമാണെന്നും ദിൽഷാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.