മനാമ: അവധിക്കാലത്ത് നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് വർധിക്കുന്ന വിമാനടിക്കറ്റ് നിരക്ക് ഭാരമാകുന്നു. ഏറ്റവും കൂടുതൽ പ്രവാസികളുള്ള കേരളത്തിൽ ദിനംപ്രതി 200 ബി.ഡിക്ക് മുകളിലാണിപ്പോൾ വിവിധ വിമാനകമ്പനികൾ ഇൗടാക്കുന്ന ചാർജ്. ബഹ്റൈൻ ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിൽനിന്നും ഇന്ത്യയുടെ വിവിധ പ്രധാന നഗരങ്ങളിലേക്ക് ജെറ്റ് എയർവേസ് ദിനംപ്രതി ബോംബെ വഴി സർവീസ് നടത്തിയിരുന്നു. എന്നാൽ അടുത്തിടെ സാമ്പത്തിക പ് രതിസന്ധി കാരണം ജെറ്റ് സർവീസുകൾ റദ്ദാക്കിയതോടെ ഇൗ മേഖലയിലെ ഇന്ത്യൻ പ്രവാസികളുടെ യാത്രാപ്രതിസന്ധിയും വർധിച്ചു. കേരളത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ഇന്ത്യയിലെ മറ്റ് നഗരങ്ങളായ ചെന്നൈ, മംഗലാപുരം, ഹൈദ്രാബാദ്,ബംഗളൂരു, ഹൈദ്രാബാദ്, ലക്നൗ, അമൃത്സർ, ജയ്പൂർ, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ജറ്റ് സർവീസുകൾ നടത്തിയിരുന്നത്. ജറ്റിെൻറ പിൻമാറ്റം കാരണം മറ്റ് വിമാന കമ്പനികൾ സർവീസുകളുടെ എണ്ണം കൂട്ടിയിട്ടുമില്ല.
അതിനാൽ അവധിക്കാലമായതിനാൽ ഇപ്പോൾ നാട്ടിലേക്കുള്ള വിമാനങ്ങൾ ‘ഫുൾ’ആയാണ് പോകുന്നത്. അതിനൊപ്പം നിലവിൽ ടിക്കറ്റ് എടുക്കുന്നവരുടെ കൈ ‘പൊള്ളുന്നുമുണ്ട്. കഴിഞ്ഞ ഡിസംബറിൽ ജൂൺ^ജൂലൈ മാസങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്ക് 120 ബി.ഡിയാണ് നൽകേണ്ടി വന്നതെങ്കിൽ ഇപ്പോഴത് 200 ന് മുകളിലായിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരം സ്വദേശിയായ പ്രവാസി ദുബൈ വഴി തിരുവനന്തപുരത്തേക്ക് പോയതിന് 200 ബി.ഡിയാണ് നൽകേണ്ടി വന്നത്.
ഇന്ന് പുറപ്പെടുന്ന കോഴിക്കോടേക്കുള്ള എയർഇന്ത്യ വിമാനത്തിലേക്ക് , ഇന്നലെ ബുക്ക് ചെയ്തവർക്ക് 215 ബി.ഡിയായിരുന്നു നിരക്ക്. മറ്റ് വിമാനകമ്പനികളിലും ഇതോ ഇതിന് മുകളിലോ ആണ് ഇപ്പോഴത്തെ നിരക്ക്. അതേസമയം, കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കാൻ എയർഇന്ത്യ തയ്യാറാകണമെന്ന് വിവിധ പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നിവേദനങ്ങൾ കേന്ദ്രഗവൺമെൻറിനും എയർഇന്ത്യ അധികൃതർക്കും വിവിധ പ്രവാസി സംഘടനകൾ അയച്ചിട്ടുണ്ട്. എന്നാൽ പ്രവാസികളുടെ യാത്രാപ്രശ്നത്തിൽ കാലങ്ങളായി തുടരുന്ന അവഗണനക്ക് മാറ്റം വരുമോ എന്നത് കണ്ടറിയണം.
ഇപ്പോഴത്തെ ടിക്കറ്റ് നിരക്കിലെ വർധനവ് എന്നത് യഥാർത്ഥത്തിൽ ‘വർധനവ്’ എന്ന് പറയാൻ കഴിയില്ലെന്നാണ് ഇൗ വിഷയത്തിൽ എയർഇന്ത്യയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. യാത്രികർ കുറവായ പല സന്ദർഭങ്ങളിലും 60,70 ബി.ഡിക്ക് കേരളത്തിലേക്ക് ബഹ്റൈനിൽനിന്ന് സർവീസുകൾ നടത്തേണ്ടി വരാറുണ്ട്. ഇന്ധനത്തിെൻറ കാശുപോലും ഇൗടാക്കാൻ കഴിയാതെ സീസൺ അല്ലാത്ത സന്ദർഭങ്ങളിൽ സർവീസ് നടത്തുന്നതിെൻറ നഷ്ടം മറികടക്കുന്നത് സീസൺ കാലത്തെ വർധനവ് കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പുതിയ സർവീസുകൾ നടത്താനുള്ള വിമാനങ്ങൾ എയർഇന്ത്യക്ക് ബഹ്റൈനിൽ നിലവിൽ ലഭ്യമല്ലെന്നും ഇദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.