മനാമ: റമദാെൻറ ഏറ്റവും പുണ്യരാവ് എന്ന് വിശേഷിപ്പിക്കുന്ന റമദാൻ 27 രാവ് ഇന്ന് ഭക്തിനിർഭരമായി ഏറ്റുവാങ്ങ ാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ വിശ്വാസി സമൂഹം. പ്രാർഥനകളും ഖുറാൻ പാരായണങ്ങളും നമസ്ക്കാരങ്ങളുമായി രാവ ിൽ ഉറക്കം വെടിഞ്ഞ് വിശ്വാസികൾ മസ്ജിദുകളിലേക്ക് ഒഴുകിയെത്തുന്ന രാവ് കൂടിയാണിത്. ഇതിനായി മസ്ജിദുകളും സജ്ജമായി കഴിഞ്ഞു. റമദാൻ 21 ാം രാവ് മുതൽ മസ്ജിദുകളിൽ കിയാമുൽ ലൈല നമസ്ക്കാരങ്ങൾക്ക് ജനപ്രവാഹമാണ്.
പാപമോചനം തേടിയും ഖുറാൻ പാരായണം ചെയ്തും കണ്ണുനീരോടെ റമദാെൻറ അവസാന ദിനങ്ങളിൽ വിശ്വാസികൾ ദൈവപ്രീതിക്കായി അർച്ചനയിലാണ്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ലഖീഫയുടെ രക്ഷാധികാരത്തില്‍ ഇന്ന് രാത്രിയിൽ ഇസ്ലാമിക കാര്യ സുപ്രീം കൗണ്‍സില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ബഹ്റൈനിലും അന്താരാഷ്ട്ര തലത്തിലും നടന്ന ഖുര്‍ആന്‍ മല്‍സരങ്ങളില്‍ വിജയം കൈവരിച്ചവരെ ആദരിക്കുന്ന ‘ഖുര്‍ആന്‍ അംബാസഡര്‍മാര്‍’എന്ന പരിപാടിയാണ് നടക്കുക.
ജുഫൈറിലെ അഹ്മദ് അല്‍ ഫാതിഹ് അല്‍ ഇസ്ലാമി ഗ്രാൻറ് മോസ്കിലാണ് പരിപാടി. രാത്രി 9.15 ന് ആരംഭിക്കുന്ന പരിപാടിയില്‍ 70 ഖുര്‍ആന്‍ പാരായകരെയും ഒമ്പത് സ്ത്രീ പാരായകരെയുമാണ് ആദരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ആറ് രാഷ്്ട്രങ്ങളിലായി 22 അന്താരാഷ്്ട്ര മല്‍സരങ്ങളിലാണ് ഇവര്‍ പങ്കെടുത്തിരുന്നത്. പരിപാടിയില്‍ ഇസ്ലാമിക കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍ാന്‍ ശൈഖ് അബ്ദുറഹ്മാന് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ ഖലീഫ, സുന്നീ വഖ്ഫ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഹാജിരി തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.