മനാമ: ബഹ്‌റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവർത്തന വർഷത്തെ കർമ്മ പദ്ധതി യായ വിഷൻ 33 െൻറ ഭാഗമായി 1 11 വീടുകളിൽ ഈ വർഷവും ‘ശിഹാബ് തങ്ങൾ സ്മാരക സ്നേഹസ്പർശം’ പ്രവാസിപെൻഷനും സ്നേഹപൂർവം സഹോദരിക്ക് വിധവാ പെൻഷനും നൽകു ം. കഴിഞ്ഞ 10 വർഷമായി മുടക്കമില്ലാതെ നടപ്പിലാക്കി വരുന്ന ഈ പദ്ധതി 11ാം വർഷത്തിലേക്ക് കടക്കുമ്പോൾ നിരവധി അപേക്ഷക ളാണ് വന്നു കൊണ്ടിരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. പ്രവാസി പെൻഷൻ പദ്ധതി മുൻമുഖ്യ മന്ത്രി ഉമ്മൻചാണ്ടിയും വിധ വാ പെൻഷൻ പദ്ധതി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമാണ് ഉദ്ഘാടനം ചെയ്തത്. 2009 ൽ അഞ്ചു പേർക്ക് വിതരണം ആരംഭിച്ച ഈ പദ്ധതി ഇന്ന് 67 പ്രവാസികൾക്കും 44 വിധവകൾക്കുമായി 111 വീടുകളിൽ നൽകിവരുന്നുണ്ട്.
വർഷങ്ങളോളം ബഹ്‌റൈനിൽ ജോലി ചെയ്തിട്ടും ജീവിതസായാഹ്നത്തിൽ ഒരു നേരത്തെ മരുന്നിന് പോലും വകയില്ലാത്ത നാട്ടിൽ കഴിയുന്നവരാണ് അപേക്ഷകരായി വരുന്നത്. അപേക്ഷകരുടെ എണ്ണം നിത്യേന വർധിക്കുകയാണ്. വൃക്ക രോഗം, കാൻസർ രോഗം, ഹൃദ്രോഗം തുടങ്ങിയ മാരകരോഗങ്ങളും കൂടാതെ അംഗവൈകല്യം, അന്ധത തുടങ്ങിയ കഷ്ടത അനുഭവിക്കുന്നവരെ കണ്ടെത്തി വളരെ രഹസ്യമായി അവരുടെ ബാങ്കുകളിലോ വീടുകളിലോ സഹായം എത്തിക്കുകയാണ് ഈ പദ്ധതിയിലൂടെയെന്ന് ഭാരവാഹികൾ അറിയിച്ചു.
ആയതിനാൽ ഈ പദ്ധതിയുമായി ബഹ്‌റൈനിലെ സുമനസ്സുകളുടെ സഹായം ഇനിയും ഇതിനു ആവശ്യമാണെന്നു ജില്ലാ പ്രസിഡൻറ് എ.പി. ഫൈസലും ജനറൽ സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളിയും അഭ്യർഥിച്ചു. വർഷം 15 ലക്ഷം രൂപയോളം പെൻഷൻ പദ്ധതിക്കും പ്രവാസി സഹായത്തിനും ആവശ്യമാണ്. സഹായിക്കാൻ താല്പര്യം ഉള്ളവർ 39881099, 33161984, 33226943 ഈ നമ്പറുകളിൽ ബന്ധപ്പെടണമെന്നും അവർ അറിയിച്ചു. പതിനൊന്നാം വർഷ പെൻഷൻ പദ്ധതിയുടെ സ്‌പോൺസർഷിപ് ഉദ്ഘാടനം 10 പ്രവാസികളുടെ സ്‌പോൺസർഷിപ്പ് ഏറ്റെടുത്ത് ഹമീദ് താനിയുള്ളതിൽ കെ.എം.സി.സി ജില്ലാ സെക്രട്ടറി മൻസൂർ കുറ്റിച്ചിറക്ക് സഹായം കൈമാറി.
ചടങ്ങിൽ എസ്.വി. ജലീൽ , അസൈനാർ കളത്തിങ്കൽ, ഫക്രുദീൻ തങ്ങൾ , സി കെ അബ്ദുറഹ്മാൻ, അബ്ദുള്ള സലീം വാഫി , ടി.പി. മുഹമ്മദലി , കുട്ടൂസ മുണ്ടേരി , മുസ്തഫ കെ പി, കെ.കെ.സി. മുനീർ, ഷാഫി പറക്കട്ടെ, സിദ്ധീഖ് കണ്ണൂർ, സമസ്ത ട്രഷറർ എസ് എം അബ്ദുൽ വാഹിദ് തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ ജില്ല കെ.എം.സി.സി പ്രസിഡൻറ് എ.പി. ഫൈസൽ അധ്യക്ഷത വഹിച്ചു. ഫൈസൽ കോട്ടപ്പള്ളി സ്വാഗതവും ഫൈസൽ കണ്ടീതാഴ നന്ദിയും പറഞ്ഞു. ഒ.കെ. കാസിം, അസ്‌ലം വടകര , ശരീഫ് കോറോത് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.