മനാമ: ആരോഗ്യ സേവന മേഖലയില്‍ സ്വദേശിവല്‍ക്കരണം ത്വരിതപ്പെടുത്തണമെന്ന് പാര്‍ലമെൻറംഗം അഹ്മദ് അസ്സുലൂം ആ വശ്യപ്പെട്ടു. ആരോഗ്യ മേഖലയില്‍ 8993 വിദേശികളാണ് നിലവില്‍ ജോലി ചെയ്യുന്നത്. അവര്‍ക്ക് പകരം സ്വദേശികളെ നിയമിക്ക ുന്നതിന് അടിയന്തിര പ്രാധാന്യം നല്‍കണമെന്ന് ഗാസി ആല്‍ റഹ്മയും ആവശ്യപ്പെട്ടു. ആരോഗ്യ മേഖലയില്‍ കഴിവുറ്റ സ്വദേശികളെ വളര്‍ത്തിക്കൊണ്ടുവരുന്നതിന് പ്രത്യേക പരിഗണന നല്‍കുകയും ഈ രംഗത്ത് പഠനം പൂര്‍ത്തിയാക്കിയ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യേണ്ടത് ആവശ്യമാണെന്നും ഇരുപേരും ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ആശുപത്രികളിലും ഹെല്‍ത് സെൻററുകളിലും പത്ത് കണ്‍സള്‍ട്ടേഷന്‍ റൂമുകളുണ്ടെങ്കിൽ അതിൽ ഒന്നിൽ മാത്രമാണ് സ്വദേശി ഡോക്ടര്‍മാരുള്ളതെന്നും ഇതിന് മാറ്റമുണ്ടാകണമെന്നും പാര്‍ലമെൻറംഗം ഹമദ് അല്‍ കൂഹ്ജിയും ആവശ്യപ്പെട്ടു. പഠനം പൂര്‍ത്തിയാക്കി തൊഴിലില്ലാതെ വീട്ടിലിരിക്കുന്ന സ്വദേശികളായ ഡോക്ടര്‍മാര്‍ ധാരാളമുണ്ടെന്നും ഇവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.