ബഹ്റൈനിലെ യുവ കരകൗശല വിദഗ്ധർക്കായി മനാമയിൽ പ്രതിവാര വിപണി ഒരുങ്ങുന്നു

മനാമ: ബഹ്റൈനിലെ യുവ കരകൗശല വിദഗ്ധർക്കായി മനാമയിൽ പ്രതിവാര വിപണി ഒരുങ്ങുന്നു. നാളെ മുതൽ തുടങ്ങുന്ന ‘ശനിയാഴ് ച വിപണി’ ബാബുൽ ബഹ്റൈനിലാണ് പ്രവർത്തിക്കുക. ഇത് മാർച്ച് 16വരെ നീളും. ഇവിടെ വിവിധങ്ങളായ കരകൗശല ഉൽപന്നങ്ങൾ ലഭ ്യമാക്കും. രാജ്യത്തിെൻറ കരകൗശല മേഖലയുടെ വികസനമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ബഹ്റൈൻ ടൂറിസം ആൻറ് എക് സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) അധികൃതർ വ്യക്തമാക്കി. മൺപാത്രങ്ങൾ, പരമ്പരാഗത മരപ്പാത്രങ്ങൾ, കൈകൊണ്ട് നിർമിച്ച പരവതാനികൾ തുടങ്ങി 20ഒാളം ഉൽപന്നങ്ങളാണ് ഇവിടെ വിൽപനക്കുണ്ടാവുകയെന്ന് ബി.ടി.ഇ.എ ടൂറിസം മാർക്കറ്റിങ് ആൻറ് പ്രൊമോഷൻസ് ഡയറക്ടർ യൂസഫ് അൽ ഖാൻ പറഞ്ഞു.

വിൽപനക്കും ഉൽപന്നങ്ങളുടെ പ്രദർശനത്തിനുമായി 12 കിയോസ്കുകളും കാർട്ടുകളും രൂപകൽപന ചെയ്തിട്ടുണ്ട്. ശനിയാഴ്ചകളിൽ കാലത്ത് ഒമ്പതു മുതൽ വൈകീട്ട് നാലുവരെയാണ് ഇത് പ്രവർത്തിക്കുക. ബഹ്റൈനിലെ ശീതകാലത്ത് വിവിധങ്ങളായ പരിപാടികൾ നടത്താൻ പദ്ധതിയിടുന്നതായി അൽ ഖാൻ പറഞ്ഞു. മനാമ സൂഖിൽ കൂടുതൽ പരിപാടികൾ നടത്തും. ശനിയാഴ്ച വിപണിയുടെ ഭാഗമായി പ്രാദേശിക കലാകാരൻമാരുടെ പരിപാടികളും കളികളും സംഘടിപ്പിക്കുമെന്നും ബി.ടി.ഇ.എ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അൽ ജസ്റ ഹാൻഡിക്രാഫ്റ്റ്സ് സെൻറർ പ്രസിഡൻറ് യാസിർ അൽ സെയ്ദും സന്നിഹിതനായിരുന്നു. പുതു തലമുറ പരമ്പരാഗത കരകൗശല മേഖല തൊഴിലായി സ്വീകരിക്കാൻ കാണിക്കുന്ന വിമുഖത വലിയ വെല്ലുവിളിയാണെന്ന് അൽ സെയ്ദ് പറഞ്ഞു.

നിലവിൽ പഴയ തലമുറക്കാർ മാത്രമാണ് ഇൗ മേഖലയിലുള്ളത്. പുതു തലമുറ ഇൗ രംഗത്തേക്ക് വരേണ്ടതുണ്ട്. കഴിഞ്ഞ വർഷം ഇൗ രംഗത്ത് 200ഒാളം പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. പുതിയ വിപണി കരകൗശല രംഗത്തുള്ളവർക്ക് താങ്ങായി മാറുമെന്നാണ് പ്രതീക്ഷ. മനാമയിലേക്ക് കൂടുതൽ ടൂറിസ്റ്റുകൾ എത്താനും വിപണി കാരണമാകും. മനാമ സൂഖ് നവീകരണത്തിന് ഒരുങ്ങുകയാണ്. ഇതിനായി ആറ് ദശലക്ഷം ദിനാറാണ് വകയിരുത്തുന്നത്. കെട്ടിടങ്ങളുടെ മുൻഭാഗം മാറ്റിയും മെച്ചപ്പെട്ട ബോർഡുകൾ സ്ഥാപിച്ചും മറ്റുമാണ് ഇവിടം നവീകരിക്കുന്നത്. സൂഖിെൻറ പാരമ്പര്യ സ്വഭാവം നഷ്ടമാകാത്ത തരത്തിലുള്ള നവീകരണങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. 2022ഒാടെ രാജ്യത്തേക്ക് 14.6 ദശലക്ഷം ടൂറിസ്റ്റുകൾ എത്തണമെന്നാണ് ബി.ടി.ഇ.എ ലക്ഷ്യമിടുന്നത്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.