മനാമ: രാജ്യത്ത് വിനോദ സഞ്ചാരക്കപ്പലുകളുടെ വരവറിയിച്ച് കഴിഞ്ഞ ദിവസം അസമാറ വിനോദ സഞ്ചാരക്കപ്പല്‍ നങ്കൂരമിട്ടു. അസമാറ ക്വിസ്റ്റ് കമ്പനിയാണ് യാത്ര ഒരുക്കിയിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 600 പേരാണ് കപ്പലിലുണ്ടായിരുന്നത്. ബഹ്റൈനിലെ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കി. ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ട്, ട്രീ ഓഫ് ലൈഫ്, അല്‍ജസ്റ കരകൗശല കേന്ദ്രം, മ്യൂസിയം, അല്‍ഫാതിഹ് ഗ്രാൻറ് മോസ്ക്, മനാമ സൂഖ് എന്നിവിടങ്ങളിലാണ് യാത്രക്കാര്‍ക്ക് സന്ദര്‍ശനം ഒരുക്കിയത്.
ഇപ്രാവശ്യം കൂടുതല്‍ വിനോദ സഞ്ചാരക്കപ്പലുകളെ സ്വീകരിക്കാന്‍ ഒരുക്കമാണെന്ന് ബഹ്റൈന്‍ ടൂറിസം ആൻറ് എക്സിബിഷന് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ശൈഖ് ഖാലിദ് ബിന്‍ ഹമൂദ് ആല്‍ ഖലീഫ വ്യക്തമാക്കി. രാജ്യത്തെ പുഷ്കലമായ പാരമ്പര്യവും സംസ്കാരവും നേരിട്ടറിയാനും സാമ്പത്തിക മേഖലയില്‍ വളര്‍ച്ച കൈവരിക്കാനും ഇത് വഴിയൊരുക്കുമെന്ന് കരുതുന്നു. രാജ്യത്തെ ടൂറിസ്റ്റ് ഓഫീസുകള്‍ വിനോദ സഞ്ചാരികള്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം ഉണര്‍ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.