മനാമ: കിങ് ഫഹദ് കോസ്വേയിൽ ഇൗ വർഷത്തിലെ ആദ്യ എട്ട് മാസത്തിനുള്ളിൽ നിയമം ലംഘിച്ച 66 പേരെ അറസ്റ്റ് ചെയ്തതായി വെളിപ്പെടുത്തൽ. നിരോധിത വസ്തുക്കളുമായി എത്തിയവർ, അനധികൃതമായ പ്രവേശനം, അനധികൃതമായ താമസരേഖകൾ ഉണ്ടാക്കി തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങളുടെ പേരിലാണ് നടപടി ഉണ്ടായതെന്ന് േകാസ്വേ പോലീസ് ഡയറക്ടേറ്റ് ഡയറക്ടർ കോളോണെൽ ഖാലിദ് അൽ ദോസരി പറഞ്ഞു. ഇൗ വർഷം 18,240,256 യാത്രികരാണ് കോസ്വേ വഴി ജനുവരി ഒന്നുമുതൽ ആഗസ്റ്റ് 31 വരെ കടന്നുപോയത്.
ഹജ്ജ് തീർഥാടകർക്കും വിനോദ സഞ്ചാരികൾക്കും കോസ്വെ വഴിയുള്ള പ്രവേശനം ഏറ്റവും ലളിതകരമായ നടപടി ക്രമങ്ങളിലൂടെയാണെന്നും അവർക്കഎ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആധുനിക സാേങ്കതിക വിദ്യകളും സുരക്ഷ കാമറകളും ഉപയോഗിച്ചുള്ള പരിശോധനകളും നടപടിക്രമങ്ങളുമാണ് കോസ്വേയിൽ യാത്രികരെ കടത്തി വിടുന്നതിന് ആവശ്യമായി ഉപേയാഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.