മനാമ: എണ്ണ, വാതക ഖനനേമഖലയിൽ പരിഷ്കരിച്ച സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് സ്വാഗതാർഹവും ഇതിനായി നിരവധി പ്രത ്യേക പരിപാടികൾ സംഘടിപ്പിക്കുന്ന സൊസൈറ്റി ഒാഫ് പെട്രോളിയം എൻജിനീയേഴ്സിെൻറ പ്രവർത്തനങ്ങൾ അഭിനന്ദനാർഹവ ുമാണെന്നും എണ്ണ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു. ‘യന്ത്രവത്കരണം വഴി ഗുണം കൈമാറുക’എന്ന ശിൽപശാലയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സൊസൈറ്റി ഒാഫ് പെട്രോളിയം എൻജിനീയേഴ്സ് (എസ്.പി.ഇ) നേതൃത്വത്തിൽ നാഷനൽ ഒായിൽ ആൻഡ് ഗ്യാസ് അതോറിറ്റി(നോഗ)യുടെ സഹകരണത്തോടെയും സൗദി അരാംകോ, പ്രാദേശികവും അന്തർദേശീയവുമായ കമ്പനികൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്.
എണ്ണ, വാതക ഖനന മേഖലയിൽ അനുഭവ പരിജ്ഞാനം കൈമാറ്റം ചെയ്യൽ, യന്ത്രപ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള പരിഹാര മാർഗങ്ങൾ എന്നിവയും ശിൽപശാല ചർച്ച ചെയ്യുന്നുണ്ട്. പെട്രോളിയം വികസന കമ്പനിയായ ‘ടാത്വീർ’നിരവധി അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ച് നിരവധി പരീക്ഷണാർഥമുള്ള കിണറുകൾ കുഴിക്കാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു. എണ്ണ, വാതക മേഖലയിൽ മികച്ച സാേങ്കതിക വിദ്യ സാധ്യമാണെന്നും ബഹിരാകാശ, ഗതാഗതം, വ്യവസായങ്ങൾ എന്നിവയിലെല്ലാംതന്നെ മികച്ച പരിവർത്തനങ്ങളിലേക്കും ഡിജിറ്റൽ മുന്നേറ്റത്തിേലക്കും ലോകം തിരിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശിൽപശാലക്കും സംഘാടകർക്കും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രതിനിധികൾക്കും ആശംസകളും അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.