അഫ്സലിെൻറ ആ സ്വപ്നം പൂവണിയും

മനാമ: മോഷ്ടാക്കൾ രണ്ടാംനിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട മലയാളി ബഹ്റൈനിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന കൊല്ലം നിലമേൽ സ്വദേശി അഫ്സലി (30)ന് സംഘടനയുടെ ദാറുൽ ഖൈർ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു കൊടുക്കുമെന്ന് ഐ.സി.എഫ് ഭാരവാഹികൾ അറിയിച്ചു. പദ്ധതിയിൽ ഐ.സി.എഫ് നിർമ്മിച്ചു കൊടുക്കുന്ന 49 ാം വീടാണ് അഫ്സലിെൻറത്. ഈ വർഷത്തെ പത്താമത്തെതും. ഐ.സി.എഫ് നേതാക്കളായ എം.സി. അബ്ദുൽ കരീം, ശമീർ പന്നൂർ, ഇ. അബ്ദുറഹീം, സി.എബ്. അശ്റഫ് ഹാജി, അബൂബക്കർ സഖാഫി, ഷാനവാസ് മദനി, അസീസ് കാസറഗോഡ് തുടങ്ങിയവർ ഇന്നലെ അഫ്സലിനെ സന്ദർശിക്കുകയും അഫ്സലിെൻറയും കുടുംബത്തിെൻറയും ദയനീയാവസ്ഥ നേരിൽ ബോധ്യപ്പെടുകയുമായിരുന്നു.

\സ്ഥലം ലഭ്യമായാലുടൻ വീടു പണി ആരംഭിക്കുമെന്നും സുമനസ്സുകളുടെ സഹകരണത്തോടെ പെട്ടെന്നു തന്നെ പൂർത്തിയാക്കുമെന്നും ഐ.സി.എഫ് പ്രസിഡൻറ് കെസി. സൈനുദ്ദീൻ സഖാഫി, ജനറൽ സെക്രട്ടറി എം.സി. അബ്ദുൽ കരീം, ക്ഷേമ കാര്യ പ്രസിഡൻറ് പി.എം. സുലൈമാൻ ഹാജി, സെക്രട്ടറി ശമീർ പന്നൂർ എന്നിവർ അറിയിച്ചു. മോഷ്ടാക്കൾ രണ്ടാംനിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ടതിനെ തുടർന്ന് ഗുരുതരമായി കഴിയുന്ന യുവാവിെൻറ അവസ്ഥ ‘ഗൾഫ് മാധ്യമ’മാണ് പുറത്തുകൊണ്ടുവന്നത്. നിർധന കുടുംബത്തിെൻറ അത്താണിയായ അഫ്സലിെൻറ സ്വപ്നമായിരുന്നു ഒരു വീടുണ്ടാക്കുക എന്നത്. ശരീരം തളർന്നതിനെ തുടർന്ന് സ്വപ്നം തകർന്നുപോയ നോവിലായിരുന്ന അഫ്സലിന് പ്രവാസികളുടെ സഹായം വലിയൊരു ആശ്വാസമായിട്ടുണ്ട്.

Tags:    
News Summary - afsal-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.