മനാമ: കേരളത്തിെൻറ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർഥം നാളെ ബഹ്റൈൻ കേരളീയ സമാജത്തിൽ ഉച്ചക്ക് കേരളീയ സദ്യ നടക്കും. സംഭാവന സ്വീകരിച്ചുക്കൊണ്ട് നടത്തുന്ന ഇൗ സദ്യ ബഹ്റൈൻ മലയാളി സമൂഹത്തിന് മികച്ച രുചി അനുഭവമാക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഉണ്ണികൃഷ്ണന്‍ പിള്ളയുടെ നേതൃത്വത്തി ല്‍ ഉള്ള കേരള സദ്യ കമ്മിറ്റിയാണ് ഓണസദ്യ ഒരുക്കങ്ങള്‍ക്കുള്ള പ്രവര്‍ത്തങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.പാചകത്തിന് മേൽനോട്ടം നടത്താൻ പ്രമുഖ പാചക വിദഗ്ധൻ പഴയിടം മോഹനന്‍ നമ്പൂതിരി ഇന്ന് രാവിലെ എത്തും. പഴയിടത്തിെൻറ പാചകസഹായികളായ ശശിധരൻ, സുരേന്ദ്രൻ, വിജേഷ് എന്നിവർ കഴിഞ്ഞ ദിവസം ബഹ്റൈനിൽ എത്തി. ശശിധരൻ കഴിഞ്ഞ 28 വർഷമായും സുരേന്ദ്രൻ 15 വർഷമായും പഴയിടത്തിനൊപ്പം പ്രവർത്തിക്കുന്നവരാണ്. പാചകസംഘത്തിെൻറ കലറവക്കും ഒൗപചാരികമായ തുടക്കമായി.
നാരങ്ങ, മാങ്ങ അച്ചാർ തയ്യാറാക്കലും പച്ചടി ഉണ്ടാക്കുകയുമാണ് ആദ്യഘട്ടത്തിൽ നടന്നത്. സമാജത്തിലെ നിരവധി അംഗങ്ങൾ ഇവരെ പാചകത്തിന് സഹായിക്കാൻ ഒപ്പമുണ്ട്. പൈനാപ്പിളും നേന്ത്രപ്പഴവും ചേർത്താണ് സ്പെഷ്യൽ പച്ചടി തയ്യാറാക്കിയത്. നാടൻ വാഴയിലയിൽ കാളൻ, കാളൻ കുറുക്ക്, രണ്ടുതരം പച്ചടി, ഒാലൻ, അവിയൽ, തോരൻ, ഇഞ്ചി, അച്ചാർ, മെഴുക്കുപുരട്ടിയത് തുടങ്ങിയവ വിളമ്പും. തുടർന്ന് പാലക്കാടൻ മട്ടയരിയുടെ ചോറിനൊപ്പം നെയ്യും പപ്പടവും പരിപ്പും കൂട്ടിക്കുഴച്ച് സദ്യയുണ്ണാൻ തുടങ്ങാം. അതുകഴിഞ്ഞ് ചോറും സാമ്പാറും.
അടപ്രഥമൻ, കടല, പാലട എന്നിങ്ങനെ മൂന്നുതരം പായിസത്തിനുശേഷം ചോറും പുളിശേരിയും രസവും പച്ചമോരും വിളമ്പിയാണ് സദ്യവട്ടം പൂർത്തിയാക്കുന്നത്. കേരളത്തിെൻറ പുനർനിർമ്മാണ ഫണ്ട് എന്നനിലക്ക് നടത്തുന്ന ഇൗ സദ്യയിൽ പെങ്കടുത്ത് വൻവിജയമാക്കാൻ എല്ലാ മലയാളികളുടെയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായി ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.