മനാമ: ബഹ്റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ‘ഗുരുസ്മൃതി’ അവാർഡ് നൈറ്റും ഇൗദ് ആഘോഷവും കേരളീയ സമാജം ഹാളിൽ നടത്തി. ശ്രീനാരായണ ധർമവേദി ചെയർമാനും വ്യവസായിയുമായ ഗോകുലം ഗോപാലന് ഇൗ വർഷത്തെ പുരസ്കാരം സമ്മാനിച്ചു.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. മതസൗഹാർദ^സാംസ്കാരിക സമ്മേളനത്തിൽ ശിവഗിരിയിലെ സ്വാമിമാരായ സാന്ദ്രാനന്ദ സ്വാമി, വിശാലാനന്ദ സ്വാമി എന്നിവരും ജി.എസ്.എസ് ചെയർമാൻ കെ. ചന്ദ്രബോസ്, വൈസ് ചെയർമാൻ വി.എൻ. ഭദ്രൻ, സെക്രട്ടറി ശശിധരൻ, മാർത്തോമ ഇടവക വികാരി ഫാ. സാം മാത്യു, സമസ്ത പ്രസിഡൻറ് ഫക്രുദ്ദീൻ കോയ തങ്ങൾ, ഖത്തർ എൻജിനീയറിങ് ഡയറക്ടർ ബാബുരാജ്, പ്രോഗ്രാം കൺവീനർ പി. അനിൽ എന്നിവരും സംബന്ധിച്ചു.
കെ. ചന്ദ്രബോസ് ഗോകുലം ഗോപാലനെ പൊന്നാട അണിയിച്ചു. മുഖ്യാതിഥികളായ സ്വാമിമാർ മെമേൻറായും മംഗളപത്രവും നൽകി. 103 പേർ അണിനിരന്ന ‘ദൈവദശകം’ പ്രാർഥന ഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്.
ഗുരുദേവ ദർശനങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് ‘ഗുരു സ്മൃതി’ അവാർഡ് നൽകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ആഘോഷങ്ങളുടെ ഭാഗമായി വിവിധയിനം കലാപരിപാടികൾ അവതരിപ്പിച്ചു. മെഗാ മ്യൂസിക്കൽ കോമഡി ഷോയിൽ ദേശീയ ചലചിത്ര അവാർഡ് ജേതാവ് സുരഭി ലക്ഷ്മി, ഗിന്നസ് റെക്കോഡ് ജേതാവും ചലചിത്ര പിന്നണി ഗായികയുമായ വൈക്കം വിജയലക്ഷ്മി, ഗായകരായ സൂരജ് സന്തോഷ്, ഫിറോസ് നാദാപുരം, അഭിജിത് കൊല്ലം, മിമിക്രി താരം നെൽസൺ എന്നിരടങ്ങുന്ന സംഘമാണ് പെങ്കടുത്തത്.
2017 വർഷത്തെ നവരാത്രി ആഘോഷങ്ങളും വിദ്യാരംഭവും സെപ്റ്റംബറിൽ നടക്കുമെന്നും ഗായകനായ ജി. വേണുഗോപാലാണ് വിദ്യാരംഭം കുറിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.