മനാമ: എൽ.എം.ആർ.എ താമസ വിസനിയമങ്ങൾ ലംഘിച്ച 125 വിദേശ തൊഴിലാളികൾ പിടിയിലായതായി എൽ.എം.ആർ.എ അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിലാണ് നിയമ ലംഘകരെ കണ്ടെത്തിയത്. 985 പരിശോധനകളാണ് ഏപ്രിൽ 21 മുതൽ 27 വരെ നടത്തിയത്. ഇക്കാലയളവിൽ നിയമം ലംഘിച്ച 123 പേരെ നാടുകടത്തുകയും ചെയ്തു. 972 പരിശോധനകളിൽ 13 സംയുക്ത പരിശോധനകളാണ് നടത്തിയത്. കാപിറ്റൽ ഗവർണറേറ്റിൽ നാല്, മുഹറഖ്, ഉത്തര, ദക്ഷിണ മേഖല ഗവർണറേറ്റുകളിൽ മൂന്ന് വീതവും സംയുക്ത പരിശോധനകൾ നടത്തി.
നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ്, പൊലീസ് ഡയറക്ടറേറ്റ്, പരിസ്ഥിതി, എണ്ണ മന്ത്രാലയം, വാണിജ്യ, വ്യവസായ മന്ത്രാലയം, പരിസ്ഥിതി കാര്യ സുപ്രീം കൗൺസിൽ, ഉത്തര മേഖല മുനിസിപ്പൽ കൗൺസിൽ, ദക്ഷിണ മേഖല മുനിസിപ്പൽ കൗൺസിൽ എന്നിവയും പരിശോധനകളിൽ പങ്കാളികളായി. അനധികൃത നിയമ വിരുദ്ധ വിദേശ തൊഴിലാളികളുടെ സാന്നിധ്യം അവസാനിപ്പിക്കുന്നതിന് കൂടുതൽ ശക്തമായ പരിശോധനകളും നടപടികളും വരും ദിവസങ്ങളിലുണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.