മനാമ: ബഹ്റൈനും റഷ്യയും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറില്‍ ഒപ്പുവച്ചു. ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫയും റഷ്യന്‍ ഫെഡറേഷന്‍ നീതിന്യായ മന്ത്രി അലക്സാണ്ടര്‍ കൊനോവലോവുമാണ് കരാറില്‍ ഒപ്പുവെച്ചത്.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ഇരുരാജ്യങ്ങളുടെയും തീരുമാനത്തിന്‍െറ ഭാഗമാണ് നടപടിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട് ചെയ്തു. റഷ്യയും ബഹ്റൈനും തമ്മില്‍ മേഖലയിലും അന്താരാഷ്ട്ര തലത്തിലുമുള്ള ബന്ധം മെച്ചപ്പെടുത്തുന്ന നടപടിയാണിതെന്ന് റഷ്യന്‍ അധികൃതര്‍ അഭിപ്രായപ്പെട്ടു.
ജി.സി.സി-റഷ്യ സംയുക്ത യോഗത്തില്‍ പങ്കെടുക്കാനാണ് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി മോസ്കോയിലത്തെിയത്. നാലാമത് മന്ത്രിതല സമ്മേളനത്തില്‍ വിവിധ ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.
അന്തര്‍ ദേശീയ പ്രശ്നങ്ങളില്‍ പരസ്പര സഹകരണം ശക്തിപ്പെടുത്താനുള്ള സാധ്യതകള്‍ ഇതില്‍ ചര്‍ച്ചയായി. ഇറാന്‍െറ അധിനിവേശ നടപടികള്‍ക്കെതിരായ പ്രസ്താവനയും സമ്മേളനം പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.