മനാമ: 20 ദിനാറിന്‍െറ നോട്ടുനല്‍കിയുള്ള തട്ടിപ്പുശ്രമം എക്സിബിഷന്‍ റോഡിലെ കടയില്‍ മലയാളികള്‍ കയ്യോടെ പിടികൂടി. ഇന്നലെയാണ് സംഭവം.
എക്സിബിഷന്‍ റോഡിലെ ഹൂറ ലാന്‍റ് സൂപ്പര്‍ മാര്‍ക്കറ്റിലത്തെിയ യമനി ആദ്യം സിഗരറ്റ് വാങ്ങുകയും രണ്ട് ദിനാര്‍ കൊടുക്കുകയും ചെയ്തു.
ഇതിന്‍െറ ബാക്കി കൈപറ്റിയ ശേഷം ബാറ്ററി വേണമെന്ന് പറഞ്ഞു. ബാറ്ററി കൈപറ്റി 20 ദിനാര്‍ കൊടുത്തു. തുടര്‍ന്ന്, ബാറ്ററി ഗുണനിലവാരമില്ലാത്തതാണെന്ന് പറഞ്ഞ് തിരികെ നല്‍കി. വീണ്ടും മറ്റൊരു ബാറ്ററി എടുക്കുകയും 20ദിനാറിന്‍െറ ബാക്കി ആവശ്യപ്പെടുകയും ചെയ്തു.
ഇതോടെ തട്ടിപ്പ് വ്യക്തമായ കടയിലെ ജീവനക്കാര്‍ ഇയാളുമായി വാക്തര്‍ക്കമുണ്ടായി. യമനി ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ തുടങ്ങിയതോടെ, ഇവര്‍ ഷോപ്പിന്‍െറ വാതില്‍ പൂട്ടുകയും പൊലീസില്‍ അറിയിക്കുകയും ചെയ്തു. പൊലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞയാഴ്ച ഇതേ വ്യക്തി ഒരു മൊബൈല്‍ ഷോറൂമില്‍ സമാന രീതിയില്‍ തട്ടിപ്പുനടത്തിയതായി വ്യക്തമായിട്ടുണ്ട്.
20 ദിനാര്‍ നല്‍കിയുള്ള തട്ടിപ്പ് ഏറെക്കാലമായി പല ഷോപ്പുകളിലും നടക്കുന്നുണ്ട്. ക്യാഷ് കൗണ്ടറിലിരിക്കുന്നവരുടെ ജാഗ്രത കൊണ്ടാണ് പലരും ചതിയില്‍ വീഴാതിരിക്കുന്നത്. കൗണ്ടറിലുള്ളവരെ പല സാധനങ്ങള്‍ വാങ്ങി, ആശയക്കുഴപ്പത്തിലാക്കുകയെന്നതാണ് ഈ തട്ടിപ്പുകാരുടെ പൊതുരീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.