മനാമ: ക്രൂയിസം സീസണിന് തുടക്കമായി രാജ്യത്തേക്ക് വിനോദ സഞ്ചാര ആഢംബര കപ്പലുകള്‍ എത്തിത്തുടങ്ങിയതായി ബഹ്റൈന്‍ ടൂറിസം ആന്‍റ് എക്സിബിഷന്‍സ് അതോറിറ്റി അറിയിച്ചു. 2017ന്‍െറ തുടക്കം വരെ നീളുന്ന സീസണിന്‍െറ ഭാഗമായി ആദ്യ വിനോദ സഞ്ചാര കപ്പല്‍ എത്തി. റോയല്‍ കരീബിയനിന്‍െറ അസാമാര എന്ന കപ്പലാണ് ഹിദ്ദിലെ ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖത്തത്തെിയത്. 700ഓളം സഞ്ചാരികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശിച്ച സംഘം പുരാവസ്തു കേന്ദ്രങ്ങള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, പരമ്പരാഗത മാര്‍ക്കറ്റുകള്‍ തുടങ്ങിയവ സന്ദര്‍ശിച്ചു. കരകൗശല വസ്തുക്കളും മറ്റും വാങ്ങുകയും ചെയ്തു.
ഈ സീസണില്‍ നിരവധി ക്രൂയിസ് കപ്പലുകള്‍ ബഹ്റൈനിലേക്ക് എത്തുന്നുണ്ട്. ഹോളണ്ടില്‍ നിന്നുള്ള എം.എസ്.സിയും ടോം സാന്‍ ക്രൂയിസും ആദ്യമായി ബഹ്റൈനില്‍ എത്തും. എം.എസ്.സി ആറ് തവണയാണ് ഈ വര്‍ഷം എത്തുക. ആദ്യ കപ്പല്‍ എത്തും. 12000ലേറെ സന്ദര്‍ശകരാണ് എം.എസ്.സി ക്രൂയിസ് വഴി എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. എ.ഐ.ഡി.എ ഒമ്പതാം തവണയും ബഹ്റൈനിലേക്ക് എത്തുന്നുണ്ട്. ഓരോ യാത്രയിലും 2500ലധികം സഞ്ചാരികള്‍ ഉണ്ടാകും. വില്‍സ്റ്റ് ജര്‍മന്‍ കമ്പനി 2300ലധികം യാത്രക്കാരുള്ള ഏഴ് ട്രിപ്പുകളും ബഹ്റൈന്‍ വഴി നടത്തും. വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ളവര്‍ ഉള്‍ക്കൊള്ളുന്ന നോബിള്‍ കലോഡോണിയയുടെ ഐലന്‍റ് സ്കൈ വിനോദ സഞ്ചാര കപ്പല്‍ ഡിസംബര്‍ നാലിന് ബഹ്റൈനിലേക്ക് എത്തും. കഴിഞ്ഞ സീസണില്‍ 30 വിനോദ സഞ്ചാര കപ്പലുകളാണ് ബഹ്റൈനിലേക്ക് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.