ബഹ്റൈന്‍ സ്ത്രീകളുടെ തുല്യാവകാശത്തിനായി നിലകൊള്ളുന്ന രാജ്യം–മന്ത്രി

ന്യൂയോര്‍ക്: സ്ത്രീകളുടെ സാമൂഹിക നില മെച്ചപ്പെടുത്താനുതകുന്ന നിരവധി പദ്ധതികള്‍ ബഹ്റൈന്‍ നടപ്പാക്കുന്നുണ്ടെന്ന് സാമൂഹി വികസന മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് പറഞ്ഞു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ വികസന പദ്ധതികള്‍ യു.എന്‍ മുന്നോട്ട് വക്കുന്ന വികസന സങ്കല്‍പങ്ങളുമായി ചേര്‍ന്നുപോകുന്നതാണെന്നും അവര്‍ പറഞ്ഞു. ന്യൂയോര്‍കില്‍ യു.എന്‍ സുസ്ഥിര വികസന ഉച്ചകോടിയോടനുബന്ധിച്ച് നടന്ന സ്ത്രീശാക്തീകരണ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. 
ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനുമായി നിരവധി നടപടകള്‍ സ്വീകരിക്കാന്‍ ബഹ്റൈന് സാധിച്ചിട്ടിട്ടുണ്ട്. രാഷ്ട്രീയവും, സാമ്പത്തികവുമായ കാര്യങ്ങളിലും പൊതുജീവിതത്തിലും ബഹ്റൈന്‍ സ്ത്രീകള്‍ പുരുഷനോടൊപ്പം പങ്കാളിയാവുന്നുണ്ട്. അവര്‍ക്ക് സമൂഹത്തില്‍ മെച്ചപ്പെട്ട സ്ഥാനവുമുണ്ട്. 
ബഹ്റൈനില്‍ സ്ത്രീ സമത്വം ഉറപ്പുവരുത്താന്‍ നിരവധി സംവിധാനങ്ങളുണ്ട്. രാജ്യത്തിന്‍െറ ഭരണഘടനയില്‍ തന്നെ ഇക്കാര്യം അടിവരയിട്ട് പറയുന്നുണ്ട്. സ്ത്രീകളുടെ അവകാശങ്ങളും മറ്റും ഉറപ്പുവരുത്താനായി ‘സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍’ രൂപവത്കരിക്കുകയും ചെയ്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും ശൈശവ വിവാഹം ഉള്‍പ്പെടെ സ്ത്രീസമൂഹത്തിന് ദോഷകരമാകുന്ന എല്ലാ ദുരാചാരങ്ങളും അവസാനിപ്പിക്കാനും രാജ്യം കനത്ത ജാഗ്രത പാലിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.