മനാമ: കടലില്‍ വെടിയേറ്റുമരിച്ച തമിഴ്നാട് സ്വദേശിയായ മത്സ്യത്തൊഴിലാളി ആന്‍റണി അനീഷ് ആന്‍ഡ്രൂസിന്‍െറ (21) മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങള്‍ നയതന്ത്രതലത്തില്‍ തുടങ്ങി.
ഖത്തറില്‍ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട സംഘത്തില്‍ പെട്ട അനീഷ് ആന്‍ഡ്രൂസിന് വെടിയേറ്റ ശേഷം ഇയാളെ ബഹ്റൈനിലെ മുഹറഖിലുള്ള കിങ് ഹമദ് യൂനിവേഴ്സിറ്റി ആശുപത്രിയില്‍ എത്തിച്ചത് യു.എസ്. നാവികസേനയാണെന്നാണ് ഒടുവിലുള്ള വിവരം. മൃതദേഹം തിരിച്ചയക്കാനുള്ള നടപടികള്‍ക്കായി യുവാവിന്‍െറ കുടുംബത്തിന്‍െറ സമ്മതപത്രം കാത്തിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ബഹ്റൈന്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി രാംസിങ് പറഞ്ഞിരുന്നു. മൃതദേഹം തിരിച്ചയക്കുന്ന വിഷയത്തില്‍ ബഹ്റൈന്‍, ഖത്തര്‍ ഇന്ത്യന്‍ എംബസികള്‍ തമ്മില്‍ ബന്ധപ്പെടുന്നുണ്ട്.
കഴിഞ്ഞ രണ്ടു ദിവസം അവധിയായതിനാലാണ് മൃതദേഹം കൊണ്ടുപോകുന്ന കാര്യത്തില്‍ കാര്യമായ പുരോഗതിയില്ലാതിരുന്നതെന്ന് ഈ വിഷയത്തില്‍ ഇടപെട്ട തിരുനെല്‍വേലിയില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകനായ എസ്.പദലിംഗം ‘ഗള്‍ഫ് മാധ്യമ’ത്തോടു പറഞ്ഞു. ആന്‍റണി അനീഷിന്‍െറ വീട്ടുകാര്‍ സമ്മതപത്രം ഇതിനകം അയച്ചിട്ടുണ്ടെന്നും ഇന്ന് കാര്യങ്ങളെക്കുറിച്ച് കൃത്യമായ ചിത്രം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരാണ് യുവാവിന് നേര്‍ക്ക് വെടിയുതിര്‍ത്തത് എന്ന കാര്യത്തില്‍ വ്യക്തയില്ല എന്നാണ് പദലിംഗം പറയുന്നത്. ഇവര്‍ മത്സ്യബന്ധനം നടത്തിയിരുന്നത് രാജ്യാതിര്‍ത്തികള്‍ക്കു പുറത്താണോ എന്നതും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വെടിയേറ്റ ശേഷം ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ യു.എസ് നാവികസേനയുമായി വയര്‍ലെസ് വഴി ബന്ധപ്പെടുകയായിരുന്നു. നാവികസേന എത്തിയപ്പോള്‍ ആന്‍റണി അനീഷിന് ജീവന്‍ നഷ്ടമായിട്ടില്ലായിരുന്നു.
ആന്‍റണി അനീഷിന്‍െറ മരണവാര്‍ത്തയറിഞ്ഞ് കുടുംബം മാനസികമായി തകര്‍ന്ന നിലയിലാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ആന്‍റണി അനീഷിന്‍െറ ജ്യേഷ്ഠന്‍ ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു. ഇയാള്‍ക്ക് ഇനി രണ്ട് സഹോദരിമാര്‍ ആണുള്ളത്. ആന്‍റണി അനീഷ് ഖത്തറിലേക്ക് വന്നിട്ട് രണ്ടു വര്‍ഷമായി.
കുടുംബത്തിന്‍െറ ഏക അത്താണിയാണ് ഈ ചെറുപ്പക്കാരന്‍െറ മരണത്തോടെ നഷ്ടമായത്. അതിനിടെ, കഴിഞ്ഞ മാസം നിര്യാതനായ ഇന്ത്യക്കാരനായ മത്സ്യബന്ധനത്തൊഴിലാളി ഖാജ മൊയ്തീന്‍ ഖാദര്‍ ഷാ(36)യുടെ മൃതദേഹം ബഹ്റൈനില്‍ തന്നെ ഖബറടക്കാനുള്ള സാധ്യതയാണ് തെളിയുന്നതെന്നും എസ്.പദലിംഗം പറഞ്ഞു. ഹൃദയാഘാതം മൂലം നിര്യാതനായ ഇയാളുടെ മൃതദേഹം തിരിച്ചറിയപ്പെടാതെ 10 ദിവസമാണ് സല്‍മാനിയ മെഡിക്കല്‍ സെന്‍റര്‍ മോര്‍ച്ചറിയില്‍ കിടന്നത്. അതീവ ദാരിദ്രത്തില്‍ കഴിയുന്ന ഖാദര്‍ ഷായുടെ കുടുംബത്തിന് രേഖകള്‍ ശരിയാക്കാനും മറ്റും ആരുമില്ളെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.