മനാമ: മയക്കുമരുന്ന് വിപണനം നടത്തിയ കേസിലെ പ്രതികൾക്ക് 10 മുതൽ 15 വർഷം വരെ തടവിന് നാലാം ഹൈക്രിമിനൽ കോടതി വിധിച്ചു. രണ്ട് കേസുകളിലെ പ്രതികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. 5,000 ദീനാർ മുതൽ 10,000 ദീനാർ വരെ പിഴയടക്കാനും ഉത്തരവുണ്ട്.
മയക്കുമരുന്ന് കൈവശം സൂക്ഷിക്കുകയും ഉപയോഗിക്കുകയും വിപണനം നടത്തുകയും ചെയ്തതായി അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് കേസ് കോടതിക്ക് കൈമാറിയത്. ശിക്ഷാകാലാവധിക്ക് ശേഷം ഏഷ്യക്കാരായ മുഴുവൻ പ്രതികളെയും മടങ്ങിവരാനാവാത്ത വിധം നാട്ടിലേക്ക് തിരിച്ചയക്കാനും വിധിച്ചു.
ആന്റി ഡ്രഗ് വിഭാഗത്തിന്റെ അന്വേഷണത്തിലാണ് മയക്കുമരുന്ന് വിപണനം ചെയ്യുന്ന കണ്ണികളെ പിടികൂടിയത്. പ്രതികളുടെ താമസസ്ഥലം റെയ്ഡ് ചെയ്യുകയും മയക്കുമരുന്ന് വസ്തുക്കളും ഗുളികകളും കണ്ടെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.