തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്നു മുതൽ വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എന്നാൽ, ഓരോ ജില്ലകൾക്കും പ്രത്യേക മുന്നറിയിപ്പില്ല.
വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്തേക്കും. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ദക്ഷിണേന്ത്യയിൽ തെക്കു വടക്ക് ദിശയിലായി ന്യൂനമർദ പാത്തി രൂപപ്പെട്ടതായി കഴിഞ്ഞ ദിവസം കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. അത് കേരളത്തിന്റെ കാലാവസ്ഥയെ സ്വാധീനിക്കുന്നതിനാലാണ് ഇടിമിന്നലിനും മഴക്കും കാറ്റിനും സാധ്യതയേറുന്നത്. ഉച്ചക്കുശേഷമുള്ള തുലാവർഷ സമാനമായ മഴയായിരിക്കും എന്നാണ് പ്രവചനം.
എന്താണ് ന്യൂനമർദ പാത്തി: ന്യൂനമർദം ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുമ്പോൾ ന്യൂനമർദ പാത്തി ഒരു രേഖ പോലെയാണ് കാണപ്പെടുന്നത്. ന്യൂനമർദ ബിന്ദുവിലേക്ക് എല്ലാ ഭാഗത്തു നിന്നും കാറ്റ് എത്തുന്നു. എന്നാൽ ന്യൂനമർദ പാത്തിയിൽ രേഖക്ക് ഇരുവശത്തുമായി ശക്തമായ കാറ്റു വന്നു കൂട്ടിമുട്ടും. ഇതിൻ്റെ ഫലമായി വായു മുകളിലേക്ക് ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.