പച്ചപ്പണിയാൻ ഷിനാസ് തീരം; 450 കണ്ടൽച്ചെടികൾ നട്ടുപിടിപ്പിച്ചു

മസ്കത്ത്: ഷിനാസ് വിലായത്തിലെ ഖോർ ഹമീറയിൽ 450 കണ്ടൽച്ചെടികൾ നട്ടുപിടിപ്പിച്ച് വടക്കൻ ബാത്തിന ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പ്. മുമ്പ് കണ്ടൽച്ചെടികൾ ഒട്ടുമില്ലാതിരുന്ന ഈ പ്രദേശത്തിന്റെ പാരിസ്ഥിതിക പുനരുദ്ധാരണത്തിനും ഹരിതാഭ വർധിപ്പിക്കുന്നതിനുമായി നടപ്പാക്കിയ പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് നടീൽ പ്രവൃത്തി.

നട്ടുപിടിപ്പിച്ച തൈകൾ അവയുടെ സ്വാഭാവിക ചുറ്റുപാടിൽ മികച്ച രീതിയിൽ വളരുന്നതായി അധികൃതർ ഫീൽഡ് നിരീക്ഷണത്തിൽ കണ്ടെത്തി. ഈ തൈകളുടെ ശരാശരി ഉയരം ഏകദേശം 1.5 മുതൽ രണ്ടു മീറ്റർ വരെ എത്തിയിട്ടുണ്ട്. ഇത് കൃഷിരീതിയുടെ വിജയത്തെയും കണ്ടൽ വളർച്ചക്ക് ഈ പ്രദേശം എത്രത്തോളം അനുയോജ്യമാണെന്നതിനെയുമാണ് സൂചിപ്പിക്കുന്നത്.

മണ്ണിലെയും വെള്ളത്തിലെയും ലവണാംശം, പി.എച്ച് മൂല്യം എന്നിവ കൃത്യമായി അളന്ന് പരിശോധിച്ച ശേഷമാണ് പദ്ധതി ആരംഭിച്ചത്. 2024-ലാണ് രണ്ട് ഘട്ടങ്ങളായുള്ള ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതി വിജയകരമായതോടെ ഖോർ ഹമീറയിൽ ഒരു പുതിയ തീരദേശ ഹരിതവലയമാണ് രൂപപ്പെടുന്നത്. ഇത് സ്വാഭാവിക ആവാസവ്യവസ്ഥയുടെ വീണ്ടെടുപ്പിനും ജൈവവൈവിധ്യം വർധിപ്പിക്കുന്നതിനും സഹായിക്കും

Tags:    
News Summary - 450 mangrove trees planted to green up Shinas coast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.