കോന്നി: ശൈത്യകാലമായതോടെ ഗവി വനങ്ങളിലെ സൗന്ദര്യത്തിന് പകിട്ടേകിയ തുമ്പോർജിയ വള്ളിച്ചെടി കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലും പൂത്തുലഞ്ഞു. കുടപോലെ പടർന്നുനിൽക്കുന്ന തുമ്പോർജിയ ഇക്കോ ടൂറിസം കേന്ദ്രത്തിലെ സന്ദർശകർക്ക് തണലും അതിലേറെ കൗതുകവും പകരുന്നതാണ്. ഗവി വനങ്ങളിൽ കണ്ടുവരുന്ന ഈ സസ്യം കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ വനം വകുപ്പ് അധികൃതരാണ് നട്ടത്. പാലോട് ബൊട്ടാണിക്കൽ ഗാർഡനിൽനിന്നാണ് ടൂറിസം കേന്ദ്രത്തിൽ എത്തിച്ചത്.
വള്ളി മുറിച്ചാണ് നടുന്നത്. ചാണകവും ആട്ടിൻ കാഷ്ഠവും തുമ്പോർജിയക്ക് വളമായി നൽകാറുണ്ടെങ്കിലും കോന്നിയിൽ ആനപ്പിണ്ഡമാണ് വളമായി നൽകിയത്. ഒരുമാസംകൊണ്ട് വളർന്ന് പടർന്ന് തുടങ്ങും. ഉദ്യാനങ്ങളിൽ പൂപ്പന്തലുകൾ നിർമിച്ച് നൽകിയാൽ വള്ളികൾ പടരുകയും വേനൽക്കാലത്ത് തണുപ്പ് പ്രദാനം ചെയ്യുകയും ചെയ്യും. വർഷത്തിൽ ഒരിക്കലാണ് ഇവ പൂക്കാറുള്ളത്. വെളുത്ത പൂക്കളുള്ള ഇവ കാണാൻ പ്രത്യേക അഴകാണ്. പൂക്കൾ കൊഴിയുമ്പോൾ നീളമുള്ള വള്ളികളിൽ നിറയുന്ന കായ്കളും പ്രത്യേക അഴക് സമ്മാനിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.