കുവൈത്ത് സിറ്റി: രാജ്യത്ത് തിങ്കളാഴ്ച മുതൽ സജീവമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യത. ഉപരിതല ന്യൂനമർദത്തിന്റെ വികാസവും ചൂടുള്ളതും വരണ്ടതുമായ വായുപിണ്ഡവുമാണ് ഇതിന് കാരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച കാറ്റ് ശക്തി പ്രാപിക്കുമെന്നും തുറസ്സായ പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷകൻ അൽ അലി പറഞ്ഞു.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമാകും. ചിലപ്പോൾ കാറ്റ് ശക്തമാകുമെന്നും പ്രതീക്ഷിക്കുന്നു. വടക്കുപടിഞ്ഞാറൻ കാറ്റ് മിതമായതോ സജീവമോ ആയ വേഗത്തിൽ വീശും. ചില സമയങ്ങളിൽ മണിക്കൂറിൽ 20 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും ഉണ്ടാകും. ഇത് തുറസ്സായ ഇടങ്ങളിൽ തിരശ്ചീന ദൃശ്യപരത 1,000 മീറ്ററിൽ താഴെയായി കുറക്കാം.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാത്രിയിലും ചൂട് തുടരും. വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 20 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശും. കടൽ തിരമാലകൾ മൂന്നു മുതൽ ഏഴു അടി വരെ ഉയരത്തിൽ എത്താൻ സാധ്യത പ്രതീക്ഷിക്കുന്നു. പകൽ സമയത്തെ പരമാവധി താപനില 44 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയും രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില 32 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയും കണക്കാക്കുന്നു. പൊടിപടലങ്ങളും ഉയർന്ന താപനിലയും പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.