പ്രിയപ്പെട്ട ക്യാപ്റ്റനെ കാണാൻ നിറ കണ്ണുകളോടെ വിജയ്- വിഡിയോ

 അന്തരിച്ച നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്തിന് ആദരാഞ്ജലി അർപ്പിച്ച് നടൻ വിജയ്. വ്യാഴാഴ്ച രാത്രിയോടെ  ഡി.എം.ഡി.കെ ഓഫീസിലെത്തിയാണ് അന്തിമോപചാരം അർപ്പിച്ചത്. ഭാര്യ പ്രേമലതയേയും കുടുംബാംഗങ്ങളേയും ആശ്വസിപ്പിച്ചതിന് ശേഷമാണ് നടൻ മടങ്ങിയത്.

ക്യാപ്റ്റനുമായി വളരെ അടുത്ത ബന്ധമായിരുന്നു വിജയ്ക്ക്. നടന്റെ കരിയറിലെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു വിജയകാന്ത്. ഇത് പല അഭിമുഖങ്ങളിലും നടൻ തുറന്നു പറഞ്ഞിട്ടുമുണ്ട്. വിജയ് യുടെ രണ്ടാംമത്തെ ചിത്രമായ സെന്ധൂരപാണ്ടി വിജയകാന്തിനൊപ്പമായിരുന്നു. ഈ ചിത്രം വൻ വിജയമായിരുന്നു. വിജയ് യുടെ പിതാവ് എസ്.പി ചന്ദ്രശേഖറിന്റെ ചിത്രത്തിലെ സ്ഥിരംമുഖമായിരുന്നു വിജയകാന്ത്. മകന്റെ അരങ്ങേറ്റചിത്രം പരാജയപ്പട്ടതോടെ ചന്ദ്രശേഖറിന്റെ നിർദേശപ്രകാരമായിരുന്നു ക്യാപ്റ്റൻ സെന്ധൂരപാണ്ടിയിൽ അഭിനയിച്ചത്.

വ്യാഴാഴ്ച ചെന്നൈ‍യിലെ സ്വകാര്യ ആശുപത്രിവെച്ചാണ് തമിഴകത്തിന്റെ സ്വന്തം ക്യാപ്റ്റൻ വിടപറഞ്ഞത്. ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പനി ബാധിച്ച വിജയകാന്ത് കഴിഞ്ഞ മാസം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 23 ദിവസത്തെ ചികിത്സക്ക് ശേഷമാണ് നടൻ ആശുപത്രിവിട്ടത്. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 4.45 ന് നടക്കും.


Tags:    
News Summary - Vijay gets emotional as he pays homage Captain Vijayakanth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.