തമിഴകത്തിന്റെ സൂപ്പർതാരമായി വളരുന്നതിനിടയിൽ തന്റെ കരിയറിൽ തുടർച്ചയായി നാല് വർഷത്തോളം ബോക്സ് ഓഫീസിൽ കനത്ത തിരിച്ചടികൾ നേരിടേണ്ടി വന്ന നടനാണ് വിജയ്. എന്നാൽ മലയാളത്തിൽ നിന്നുള്ള ഒരു സംവിധായകന്റെ കൈപിടിച്ചാണ് അദ്ദേഹം പിന്നീട് ആ പ്രതിസന്ധിയിൽ നിന്ന് കരകയറിയത്.
കരിയറിലെ ആ കടുത്ത പ്രതിസന്ധി ഘട്ടത്തിലായിരുന്നു 'കാവലൻ' എന്ന ചിത്രം വിജയിയുടെ കരിയറിലേക്ക് എത്തിയത്. പോക്കിരിക്ക് ശേഷം കാര്യമായ വിജയങ്ങളൊന്നും സമ്മാനിക്കാൻ കഴിയാതെ വിജയ് ബുദ്ധിമുട്ടുന്ന സമയമായിരുന്നു അത്. ആക്ഷൻ ചിത്രങ്ങളിലൂടെ തിളങ്ങിനിന്ന ആ കാലഘട്ടത്തിൽ അദ്ദേഹത്തിന് തിരികെ ബോക്സ് ഓഫീസിൽ വലിയ ഇടം നേടിക്കൊടുത്തത് ഒരു റൊമാന്റിക് കോമഡി ചിത്രമായിരുന്നു എന്നത് കൗതുകകരമായ കാര്യമാണ്. ശ്രദ്ധേയമായ കാര്യം ഈ ചിത്രം മറ്റൊരു മലയാള സിനിമയുടെ റീമേക് ആയിരുന്നു എന്നതാണ്.
തുടക്കത്തിൽ ഈ കഥ ഒരു തമിഴ് ഒറിജിനൽ ചിത്രമായി ചെയ്യാനായിരുന്നു സംവിധായകൻ ആലോചിച്ചിരുന്നത്. എന്നാൽ നിർമാതാവിന് ഈ കഥയോട് വലിയ താൽപ്പര്യം തോന്നിയില്ല. തുടർന്ന് സംവിധായകൻ ഈ ചിത്രം ആദ്യം മലയാളത്തിൽ ചെയ്യുകയായിരുന്നു. മലയാളത്തിൽ വൻ വിജയം നേടിയതിന് ശേഷമാണ് ഈ ചിത്രം തമിഴിൽ വിജയിയെ നായകനാക്കി 'കാവലൻ' എന്ന പേരിൽ റീമേക് ചെയ്തത്. പിന്നീട് ഈ ചിത്രം ഹിന്ദിയിലും റീമേക് ചെയ്യപ്പെടുകയും അവിടെയും വലിയ വിജയം കൈവരിക്കുകയും ചെയ്തു. കരിയർ അവസാനിക്കുമെന്ന് കരുതിയ ഒരു ഘട്ടത്തിൽ ഈ ചിത്രത്തിന്റെ വിജയമാണ് വിജയിയുടെ സിനിമാ ജീവിതത്തിന് പുതിയൊരു ദിശാബോധം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.