വെനീസ്: വെനീസ് ചലച്ചിത്രമേളയിൽ മികച്ച തിരക്കഥക്കുള്ള പുരസ്കാരം ഇന്ത്യൻ സംവിധായകൻ ചൈതന്യ തംഹാനെയുടെ ' ദ ഡിസിപ്ൾ' എന്ന മറാത്തി ഭാഷാ ചിത്രത്തിന്. 'കോർട്ട്' എന്ന സിനിമയിലൂടെ പ്രശസ്തനായ യുവസംവിധായകനാണ് ചൈതന്യ തംഹാനെ.
മേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ലയൺ പുരസ്കാരം ചൈനീസ്- അമേരിക്കൻ സംവിധായിക േക്ലാവീ സാഹോ ഒരുക്കിയ 'നൊമാഡ്ലാൻഡി'നാണ്. ചലച്ചിത്ര നിരൂപകരുടെ ഫിപ്രസി അവാർഡും 'ദ ഡിസിപ്ൾ' സ്വന്തമാക്കിയിരുന്നു. മെക്സിക്കൻ സംവിധായകനായ മൈക്കൽ ഫ്രാേങ്കായുടെ ന്യൂ ഒാർഡർ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സിൽവൺ ലയൺ പുരസ്കാരം നേടിയപ്പോൾ ജാപ്പനീസ് ചിത്രമായ വൈഫ് ഒാഫ് എ സ്പൈയുടെ സംവിധായകൻ കിയോഷി കുറസോവയാണ് മികച്ച സംവിധായകൻ.
രണ്ടുവട്ടം ഓസ്കർ ജേതാവായ ആസ്ട്രേലിയൻ നടിയും സംവിധായികയുമായ കേറ്റ് ബ്ലാൻചറ്റ് അധ്യക്ഷയായ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. 2001ൽ മീര നായരുടെ 'മൺസൂൺ വെഡിങ്ങി'ന് ഗോൾഡൻ ലയൺ പുരസ്കാരം ലഭിച്ചശേഷം ഇതാദ്യമായാണ് യൂറോപ്പിലെ പ്രശസ്തമായ ചലച്ചിത്രമേളയിലെ പ്രധാന വിഭാഗത്തിൽ മറ്റൊരു ഇന്ത്യൻ സംവിധായകെൻറ ചിത്രം മത്സരിച്ച് പുരസ്കാരം നേടുന്നത്.
രാജ്യത്തെ ശാസ്ത്രീയ സംഗീതജ്ഞരുടെ ജീവിതം അവതരിപ്പിക്കുന്ന ചിത്രമാണ് ' ദ ഡിസിപ്ൾ'. 2014ലെ വെനീസ് മേളയിൽ തംഹാനെയുടെ 'കോർട്ട്' പ്രദർശിപ്പിച്ചിരുന്നു. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും കോർട്ടിന് ലഭിച്ചിരുന്നു. 'ദ ഡിസിപ്ളിെൻറ രചന ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്നും വെനീസിലെ പുരസ്കാരം കൂടുതൽ മുന്നോട്ടുപോകാൻ സഹായകമാകുമെന്നും 33കാരനായ ചൈതന്യ തംഹാനെ പറഞ്ഞു. ഇന്ത്യൻ ശാസ്ത്രീയ സംഗീത മേഖലയിലേക്കുള്ള വാതിലുകൾ തുറന്നുതന്ന സംഗീതജ്ഞർ, ഗവേഷകർ, എഴുത്തുകാർ, ചരിത്രകാരൻമാർ എന്നിവർക്ക് പുരസ്കാരം സമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.