ടോക്സിക് കലക്ഷനെ മറികടന്ന് ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം'; ആദ്യ ദിനം നേടിയത് കോടികൾ
ദുൽഖർ സൽമാൻ നായകനായെത്തിയ പുതിയ ആക്ഷൻ ത്രില്ലർ ചിത്രം 'ഐ ആം ഗെയിം' ബോക്സ് ഓഫീസിൽ മികച്ച തുടക്കമാണ് നേടിയിരിക്കുന്നത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഈ ചിത്രം സെപ്റ്റംബർ 3-നാണ് തിയറ്ററുകളിൽ എത്തിയത്. മലയാളം പതിപ്പിന് ലഭിച്ച മികച്ച സ്വീകാര്യതയുടെ കരുത്തിൽ ചിത്രം രാജ്യവ്യാപകമായി 44% ഒക്യുപൻസി നേടിയാണ് മുന്നേറുന്നത്.
സക്‌നിൽക് പുറത്തുവിട്ട കണക്കുകൾ പ്രകാരം റിലീസ് ദിവസം ചിത്രം ആകെ 5.05 കോടി രൂപയാണ് നേടിയത്. ഇതിൽ കേരളത്തിൽ നിന്നുള്ള മലയാളം പതിപ്പ് മാത്രം 4.30 കോടി രൂപ സ്വന്തമാക്കി. തെലുങ്ക് ഡബ്ബ് പതിപ്പിലൂടെ 0.65 കോടി രൂപയും ഹിന്ദി പതിപ്പിലൂടെ 0.10 കോടി രൂപയും ചിത്രം നേടിയിട്ടുണ്ട്. തിയറ്ററുകളിൽ പ്രേക്ഷകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നതെങ്കിലും സിനിമയെക്കുറിച്ചുള്ള നിരൂപകരുടെ പ്രതികരണങ്ങൾ സമ്മിശ്ര സ്വഭാവമുള്ളതാണ്.
ദുൽഖറിന്റെ മുൻ ചിത്രമായ 'കിങ് ഓഫ് കൊത്ത'യുടെ ഓപ്പണിങ് കലക്ഷനായ 6.85 കോടിയെ മറികടക്കാൻ കഴിഞ്ഞില്ലെങ്കിലും താരത്തിന്റെ എക്കാലത്തെയും മികച്ച ആദ്യദിന കലക്ഷൻ ലിസ്റ്റിൽ ഇടംനേടാൻ 'ഐ ആം ഗെയിം'നായി. 'ലക്കി ഭാസ്കർ' (7.35 കോടി), 'കിങ് ഓഫ് കൊത്ത' (6.85 കോടി), 'കുറുപ്പ്' (5.60 കോടി) എന്നിവക്ക് തൊട്ടുപിന്നിലായി നാലാം സ്ഥാനത്താണ് ചിത്രം ഇപ്പോൾ ഉള്ളത്.
പാൻ-ഇന്ത്യ ബോക്സോഫീസിൽ മറ്റൊരു കൗതുകകരമായ നേട്ടവും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. യഷ് നായകനായെത്തിയ കന്നഡ ചിത്രം 'ടോക്സിക്' ഒൻപതാം ദിവസത്തിലേക്ക് കടന്ന ഘട്ടത്തിൽ നേടിയ കലക്ഷനേക്കാൾ കൂടുതൽ തുക 'ഐ ആം ഗെയിം' തന്റെ ആദ്യദിനത്തിൽ തന്നെ നേടി. യഷിന്റെ ചിത്രം 4 കോടി നേടിയപ്പോൾ ദുൽഖറിന്റെ ചിത്രം 5.05 കോടി രൂപയാണ് ബോക്സോഫീസിൽ വാരിയത്.
ഓണം ഫെസ്റ്റിവൽ റിലീസായി എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു 'ഐം ഗെയിം'. എന്നാൽ പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു. ആന്‍റണി വർഗീസ്, മൈക്കിൻ, കായഡു ലോഹർ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. ഒരു ചൂതാട്ടക്കാരന്റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. വയഫറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.