ദിശ സാലിയാന്‍റെ മരണം സി.ബി.ഐക്ക് വിടണമെന്ന ഹരജി അടുത്തയാഴ്ച പരിഗണിക്കും

ന്യൂഡൽഹി: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ മുന്‍ മാനേജര്‍ ദിശ സാലിയന്‍റെ മരണവുമായി ബന്ധപ്പെട്ടഅന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ഹരജി പരിഗണിക്കുന്നത് സുപ്രീകോടതി ഒക്ടോബർ 12ലേക്ക് മാറ്റി. ഹരജി ബോംബെ ഹൈകോടതിയിലാണ് സമര്‍പ്പിക്കേണ്ടതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഹരജിക്കാരിയായ പുനീത് കൗര്‍ ധാണ്ടെയ്ക്ക് വേണ്ടി അഭിഭാഷകന്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് ഹരജിഅടുത്ത തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റിയത്.

സുശാന്തിന്റെയും ദിശയുടെയും മരണം തമ്മില്‍ ബന്ധമുണ്ടെന്നാണ് ഹര്‍ജിയിലെ വാദം. ജൂണ്‍ എട്ടിനാണ് മുംബൈയിലെ ഫ്‌ളാറ്റ് സമുച്ചയത്തിൽ നിന്ന് താഴേക്ക് വീണ് ദിശ സാലിയന്‍ മരിച്ചത്. ജൂണ്‍ 14ന് സുശാന്തിനെ ഫ്‌ളാറ്റിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.