ഐശ്വര്യയെ പരിചയപ്പെടുത്തിയത് ആ ബോളിവുഡ് താരം..; ആദ്യ കണ്ടുമുട്ടലിന്‍റെ കഥ പറഞ്ഞ് അഭിഷേക്

കഴിഞ്ഞ ഏപ്രിൽ 20നായിരുന്നു ലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായ്യും നടൻ അഭിഷേക് ബച്ചനും അവരുടെ 14ആം വിവാഹ വാർഷികം ആഘോഷിച്ചത്. 2007ലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. എന്നാൽ, 1997ലായിരുന്നു അഭിയും ആശും തമ്മിലുള്ള 'ലവ് സ്റ്റോറിയുടെ തുടക്കം. അഭിഷേക് ഒരു പ്രൊഡക്ഷൻ ബോയ് ആയി ബോളിവുഡിൽ പ്രവർത്തിക്കുന്ന സമയമായിരുന്നു അത്.

ആദ്യമായി ഐശ്വര്യയെ എന്നാണ് കണ്ടതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അഭിഷേക് ബച്ചൻ. യൂട്യൂബർ രൺവീർ അലഹബാദിയയുമൊത്തുള്ള ഒരു പോഡ്കാസ്റ്റിലായിരുന്നു താരം കണ്ടുമുട്ടലിനെ കുറിച്ച് വിശദീകരിച്ചത്. അന്ന് മുതലേ, ഐശ്വര്യയോട് ക്രഷ് ഉണ്ടായിരുന്നോ..? എന്ന രൺവീറിന്‍റെ ചോദ്യത്തിന്, 'ആർക്കാണ് അവളോട് ക്രഷ് ഇല്ലാത്തതെന്നായിരുന്നു താരത്തിന്‍റെ ഉത്തരം....

നടൻ ബോബി ഡിയോൾ ആയിരുന്നു ഐശ്വര്യയെ അഭിഷേകിന് പരിചയപ്പെടുത്തുന്നത്. ബോബി തന്‍റെ അരങ്ങേറ്റ ചിത്രമായ 'ഔർ പ്യാർ ഹോ ഗയ'യിൽ അഭിനയിക്കുകയായിരുന്നു. ഐശ്വര്യയായിരുന്നു ചിത്രത്തിലെ ഹീറോയിൻ. സ്വിറ്റ്സർലാൻഡിലായിരുന്നു ഷൂട്ടിങ് നടന്നുകൊണ്ടിരുന്നത്. ആ സമയത്ത്, അമിതാബ് ബച്ചന്‍റെ ചിത്രമായ മൃത്യുദത്തയുടെ ലോക്കേഷൻ ഹണ്ടിങ്ങിന് സ്വിറ്റ്സർലാൻഡിൽ പോയതായിരുന്നു അഭിഷേക്. അവിടെയായിരുന്നു താരം ബോർഡിങ് സ്കൂളിൽ പഠിച്ചിരുന്നത്. അവിടെ ഒറ്റക്ക് ദിവസങ്ങളോളം താരത്തിന് ചിലവഴിക്കേണ്ടതായി വന്നു. ' ബാല്യകാല സുഹൃത്തായ ബോബി ഡിയോൾ അതറിഞ്ഞ് ഷൂട്ടിങ്ങിനിടെ ഒരു ഡിന്നറിന് തന്നെ ക്ഷണിച്ചു. അന്നാണ് ആദ്യമായി ഐശ്വര്യയെ കാണുന്നതെന്നും അഭിഷേക് പറഞ്ഞു.


2006ൽ പുറത്തുവന്ന ഉമ്റാഓ ജാൻ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരും ഡേറ്റ് ചെയ്യാൻ തുടങ്ങിയത്. 2007ലായിരുന്നു അഭിഷേക് ഐശ്വര്യയോട് വിവാഹാഭ്യർഥന നടത്തിയത്. ഇരുവരും ഒരുമിച്ച ഗുരു എന്ന ചിത്രത്തിന്‍റെ ന്യൂയോർക്കിലെ പ്രിമിയർ ഷോയ്ക്ക് ശേഷമായിരുന്നു വിവാഹാഭ്യർഥന. ധായ് അക്ഷർ പ്രേം കേ, രാവൺ, സർകാർ രാജ്, ഉമ്റാഓ ജാൻ, ധൂം 2, ഗുരു എന്നീ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 2011 നവംബറിലായിരുന്നു ഇരുവർക്കും ആരാധ്യ എന്ന െപൺകുഞ്ഞ് പിറന്നത്.

Tags:    
News Summary - Abhishek Bachchan reveals how he met aishwarya rai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.